തിരുവനന്തപുരം : എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സിപിഎം തന്നെയാണെന്നതിന്റെ തെളിവുകൾ പുറത്തുവിട്ട് ജനം ടിവി. അന്വേഷണം വഴിമുട്ടിക്കാൻ ഉന്നതരുടെ ഇടപെടൽ നടന്നതായാണ് കണ്ടെത്തൽ. ജനം ടിവി റിപ്പോർട്ടർ വി വിനീഷ് ആണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.
30-06-22 11 മണി മുതൽ 11.45 വരെ 12 തവണയാണ് എകെജി സെന്ററിന് മുന്നിലൂടെ KL01 BS 0194 എന്ന ചുവന്ന ഹോണ്ട ആക്ടീവകടന്നുപോയത് . എന്നാൽ ഇപ്പോൾ ആ ആക്ടിവയെ കുറിച്ച് അന്വേഷണത്തിൽ എവിടെയും പരാമർശമില്ല. ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ. 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പോലീസിന്റെ പക്കലുണ്ട്. ഇതിൽ വ്യക്തതയില്ലെന്ന് കാട്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഈ ദൃശ്യങ്ങളും ഇപ്പോൾ മറച്ചു പിടിക്കുകയാണ്. അതേസമയം വിജയുടെ കോൾരേഖകളും പോലീസ് പരിശോധിച്ചു.
സംഭവം നടന്ന 01-07-2022 രാവിലെ 6:45ന് വിജയുടെ 9961989425 എന്ന നമ്പറിലേക്ക് 9387757805 എന്ന നമ്പറിൽ നിന്ന് 10 സെക്കൻഡ് ദൈർഘ്യമുള്ള സിപിഎം വഞ്ചിയൂർ ലോക്കൽ സെക്രട്ടറിയും മുൻ നഗരസഭ അംഗവുമായ ഐ പി ബിനു വിളിച്ചതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചു. എന്നാൽ ഇതൊന്നും അന്വേഷണത്തിൽ എവിടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പരാമർശിച്ചില്ല. ഐപി ബിനുവിനെതിരെ ലഭിച്ച ഫോൺ കോൾ തെളിവുകളുടെ തുടരന്വേഷണം ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കാനെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചുള്ളൂ.
ഇതിനിടയിൽ പോലീസ് പിടികൂടിയ ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയുടെ ഫോണിലെ ഐപി ബിനുവും വിജയുമായുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ ചില ഉന്നത ഉദ്യോഗസ്ഥർ ഡിലീറ്റ് ചെയ്തു.
ഐപി ബിനുവിനെയും പാർട്ടിയെയും സംരക്ഷിക്കാനായി സിഡിആർ രേഖകളിൽ പോലും സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സതീഷ് കൃത്രിമം കാട്ടി. തുടർന്ന് തെറ്റായ വിവരങ്ങളാണ് ഡിസിപി അങ്കിത്ത് അശോകന് എസി റിപ്പോർട്ട് ചെയ്തത്. ഇനി ബാക്കി നിൽക്കുന്ന ആകെയുള്ള തെളിവ് ടെലികോം സർവീസ് പ്രൊവൈഡർ നൽകിയ എഡിറ്റ് ചെയ്യാത്തെ സിഡിആർഉം, പടക്കമേറ നടക്കുന്നതിന്റെ മുൻപും പിൻപുമുള്ള ദൃശ്യങ്ങളുമാണ്.
Comments