ഷോപ്പിയാൻ: ജമ്മുകശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ലഷ്‌കർ ഭീകരനെ പിടികൂടി. ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരും സിആർപിഎഫ് ജവാന്മാരും ജമ്മുകശ്മീർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങളുമായി ഭീകരൻ പിടിയാലയത്. ഷോപ്പിയാനിലെ സെയിൻപോറ ദ്രഗാഡ് മേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
നേരത്തെ രജൗരിയിലും ജമ്മുവിലും നടത്തിയ പരിശോധനയിൽ ലഷ്‌കർ ഭീകരരുടെ മൂന്ന് കേന്ദ്രങ്ങൾ കശ്മീർ പോലീസ് തകർത്തിരുന്നു. ഇവിടെ നിന്നും വൻ ആയുധശേഖരവും പോലീസ് പിടികൂടി. പരിശോധനയ്‌ക്കിടെ ഏഴ് ഭീകരരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും എകെ 47 തോക്കുകൾ, പിസ്റ്റലുകൾ, ഗ്രനേഡുകൾ, സ്റ്റിക്കി ബോംബുകൾ, ഐഇഡി, മറ്റ് സ്ഫോടക വസ്തുക്കൾ എന്നിവയാണ് പിടികൂടിയത്. ഇതിന് പുറമേ ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായ ഭീകരർ പാകിസ്താനിൽ നിന്നും പരിശീലനം നേടിയവരാണ്. രജൗരിയിലും ജമ്മുവിലും ആക്രമണം നടത്താൻ വലിയ പദ്ധതിയാണ് ഭീകരർ നടത്തിയിരുന്നത്. കൃത്യസമയത്ത് നടത്തിയ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായതെന്ന് പോലീസ് വ്യക്തമാക്കി.
Comments