ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ വിദേശത്ത് നിന്ന് കൊണ്ടുവന്ന് സംരക്ഷിക്കാൻ ഒരുങ്ങി സർക്കാർ; നീക്കം അവസാന ചീറ്റപ്പുലിയെയും വേട്ടയാടി ഏഴ് പതിറ്റാണ്ടിന് ശേഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ വിദേശത്ത് നിന്ന് കൊണ്ടുവന്ന് സംരക്ഷിക്കാൻ ഒരുങ്ങി സർക്കാർ; നീക്കം അവസാന ചീറ്റപ്പുലിയെയും വേട്ടയാടി ഏഴ് പതിറ്റാണ്ടിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 11:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ വിദേശത്ത് നിന്ന് കൊണ്ടുവന്ന് സംരക്ഷിക്കാൻ ഒരുങ്ങി സർക്കാർ. ആഫ്രിക്കൻ രാജ്യമായ നമീബിയയുമായി ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന ഓഗസ്റ്റ് 15 ന് ആദ്യ ബാച്ചിലെ 12 ചീറ്റപ്പുലികളെ ദക്ഷിണാഫ്രിക്കയിൽ നിന്നും മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിക്കും.

നമീബിയ വൈസ് പ്രസിഡന്റ് നാഗോലോ എംബൂബ കേന്ദ്ര പ്രകൃതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രി ഭൂപേന്ദ്രർ യാദവുമായാണ് ധാരണപത്രം ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ,പരസ്പര ബഹുമാനം, പരമാധികാരം, സമത്വം തുടങ്ങിയ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള വന സംരക്ഷണവും ചീറ്റപ്പുലി സംരക്ഷണവും ആണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. 1952 ൽ ഛണ്ഡീഗഡിൽ അവശേഷിച്ചിരുന്ന അവസാന ചീറ്റയും വേട്ടയാടപ്പെട്ടതിനു ശേഷം ഇന്ത്യൻ വനപ്രദേശത്തേക്ക് ചീറ്റപ്പുലി വീണ്ടും പ്രവേശിക്കുന്നത് ആദ്യമായാകും.

സുപ്രീം കോടതി നിയമിച്ച വിദഗ്‌ദ്ധ സമിതിയുടെ വിലയിരുത്തലുകൾക്ക് ശേഷമാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ഏഷ്യൻ ചീറ്റകളുടെ കേന്ദ്രമായിരുന്ന കുനോ നാഷണൽ പാർക്ക് ആഫ്രിക്കൻ ചീറ്റപ്പുലി പുനരുദ്ധാരണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. നാഷണൽ പാർക്കിന്റെ നിലവിലെ വാഹകശേഷി 21 ചീറ്റകളാണ്. കുനോ വന്യജീവി ഡിവിഷന്റെ ശേഷിക്കുന്ന ഭാഗം (1,280 ചതുരശ്ര കിലോമീറ്റർ) പുനരുദ്ധാരണം വഴി ശേഷി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിരവധി പഠനങ്ങൾ പ്രദേശത്ത് നടന്നതിന്റെ അടിസ്ഥാനത്തിലാണ് കുനോ നാഷണൽ പാർക്ക് തിരഞ്ഞെടുത്തത്.

പ്രായോഗിക രീതിയിൽ വനം വന്യജീവി സംരക്ഷണം നടത്തുക, വന്യജീവി മേഖലയിൽ ജീവിക്കുന്ന ആളുകൾക്ക് ഉപജീവനമാർഗം കണ്ടെത്തുക, സുസ്ഥിര വികസനം തുടങ്ങിയവയും ധാരണപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി പ്രശ്ന ആഘാതങ്ങളുടെ വിലയിരുത്തൽ, മലിനീകരണം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളുമായി സഹകരണം ഉണ്ടാകും. വനം വന്യജീവി പരിപാലന പരിശീലനത്തിനും സാങ്കേതിക വിദഗ്‌ദ്ധനെയും ലഭ്യമാക്കുമെന്ന് ധാരണപത്രത്തിൽ വ്യക്തമാക്കുന്നു.

കരാർ അവസാനമായി ഒപ്പിട്ട തീയതി മുതൽ അഞ്ച് വർഷത്തേക്ക് പ്രാബല്യമുണ്ടാകും. അതിനുശേഷം, ആറ് മാസത്തെ രേഖാമൂലമുള്ള അറിയിപ്പ് മറ്റൊരാൾക്ക് നൽകും. തുടർന്നും കരാർ അവസാനിപ്പിക്കുന്നില്ലെങ്കിൽ തുടർച്ചയായ 5 വർഷത്തെ കാലയളവിലേക്ക് ഇത് പുതുക്കും.

Tags: cheetahKuno National ParkNamibia
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies