തൃശൂർ: പത്തുവയസുകാരിയെ പീഡിപ്പിച്ച തൃശൂർ സ്വദേശിയെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് പോക്‌സോ കോടതി. തൃശൂർ അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. 7 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തൃശൂർ നെട്ടിശേരി കളപ്പറമ്പിൽ വീട്ടിൽ ഹണി സെബാസ്റ്റ്യനെയാണ് കോടതി ശിക്ഷിച്ചത്.
തൃശൂർ പോക്‌സോ കോടതി ജഡ്ജി ബിന്ദുവാണ് ഉത്തരവിട്ടത്. പ്രതി പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണമെന്ന് ഉത്തരവിൽ പറയുന്നു. പിഴത്തുക പീഡനത്തിന് വിധേയയായ പെൺകുട്ടി നൽകണമെന്നാണ് നിർദേശം. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടർന്ന് പോക്‌സോ വകുപ്പും ഐപിസിയിലെ വിവിധ വകുപ്പുകളും ചേർത്ത് മണ്ണുത്തി പോലീസായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
എട്ട് വയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ ഏവ് വർഷം കഠിന തടവിന് കോടതി കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. കൊഴിഞ്ഞിൽ പെരിന്താറ്റിൽ സ്വദേശി തേറമ്പൻ വീട്ടിൽ അബൂബക്കറിനെയാണ് മഞ്ചേരി പോക്സോ കോടതി ശിക്ഷിച്ചത്. 2016 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലായിരുന്നു പീഡനം.
Comments