വാഷിംഗ്ടൺ: ശ്രീലങ്കയുടെ തകർച്ച മുൻകൂട്ടികണ്ടുവെന്നും ചൈനയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അമേരിക്ക. യു എസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎ തലവൻ ബിൽ ബേൺസ്. ചൈനയെ അന്ധമായി വിശ്വസിച്ച ശ്രീലങ്ക നിരവധി രാജ്യങ്ങളിൽ നിന്നും കടംവാങ്ങാറുണ്ട്. എന്നാൽ വൻകിട പദ്ധതികളെ ഭരണകൂടം വെള്ളാന ആയിട്ടാണ് കണ്ടതെന്നും ചൈനയുമായി രഹസ്യധാരണയിലെത്തിയെന്നും സിഐഎ കുറ്റപ്പെടുത്തി.
ചൈന ശ്രീലങ്കയെ തന്ത്രപരമായിട്ടാണ് സമീപിച്ചത്. ഉൽപ്പാദനങ്ങളില്ലാത്ത വിനോദസഞ്ചാരം മാത്രം പ്രധാന വരുമാനമായ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപിനെ അവർ മുതലെടുത്തു. 2017ൽ മുതൽമുടക്കിയ വൻതുക തിരികെ നൽകാനാകാത്ത ശ്രീലങ്ക ചൈനയുടെ സാമ്പത്തിക തന്ത്രത്തിൽ പെടുകയായിരുന്നു. ഹമ്പന്തോട്ട തുറമുഖം 99 വർഷത്തേക്ക് ചൈനീസ് കമ്പനിയ്‌ക്ക് പദ്ധതി പാട്ടത്തിന് നൽകിയാണ് ശ്രീലങ്ക സാമ്പത്തിക ബാദ്ധ്യതയിൽ നിന്നും താൽക്കാലികമായി രക്ഷപെട്ടത്. എന്നാൽ നിരവധി പദ്ധതിക്കായി ചൈന മുതൽമുടക്കിയതോടെ ശ്രീലങ്ക കുരുക്കിലായെന്നും ബിൽബേൺസ് ചൂണ്ടിക്കാട്ടി.
രജപക്‌സെ വിമാനത്താവളത്തിലെ വൈദ്യുതിചാർജ്ജ് പോലും അടയ്‌ക്കാൻ പാകത്തിന് വരുമാനം ലഭിച്ചിരുന്നില്ലെന്നും ബിൽബേൺസ് തെളിവ് നിരത്തുന്നു. ശ്രീലങ്കയെ
ചൈനയ്‌ക്ക് സൈനികമായും ആവശ്യമായിരുന്നു. വൻതോതിൽ മുതൽമുടക്കിയാൽ ശ്രീലങ്കയെ എല്ലാക്കാലത്തേയ്‌ക്കും കുടുക്കാമെന്ന തന്ത്രമാണ് വിജയിച്ചതെന്നും ബിൽ ബേൺസ് ചൂണ്ടിക്കാട്ടി.
ശ്രീലങ്കയ്‌ക്കുണ്ടായ അനുഭവം എല്ലാ ചെറുരാജ്യങ്ങൾക്കും പാഠമാണ്. ഇത് ഏഷ്യയിലെ രാജ്യങ്ങൾക്കും ഗൾഫിനും മാത്രമല്ല ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ബാധകമാണ്. അന്താരാഷ്‌ട്ര മാനദണ്ഡങ്ങളിൽ നിന്ന് വഴുതിമാറി രഹസ്യധാരണകളിലെത്തുന്നവർക്കാണ് വൻ ചതിവ് സംഭവിക്കുക. വഴിവിട്ട സാമ്പത്തിക ഇടപാടുകളിലൂടെ എന്തുസംഭവിക്കും എന്നതിന്റെ പാഠമാണ് ശ്രീലങ്കൻ ഭരണകൂടത്തിന് സംഭവിച്ചതെന്നും ബിൽ ബേൺസ് ആവർത്തിച്ചു.
Comments