ന്യൂഡൽഹി: ബഹിരാകാശ വിനോദ സഞ്ചാര മേഖലയിൽ തദ്ദേശീയമായി വികസനങ്ങൾ നടപ്പിലാക്കുമെന്ന് അറിയിച്ച് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ത്യൻ സ്‌പെയ്‌സ് റിസേർച്ച് ഓർഗനൈസേഷൻ ഭൂമിയുടെ ഉപരിതലത്തിന് 1000 കിലോ മീറ്റർ അടുത്തുള്ള ലോ എർത്ത് ഓർബിറ്റിൽ മനുഷ്യനെ എത്തിക്കാനുള്ള പദ്ധതി പുരോഗതി കൈവരിക്കുന്നതായി സിംഗ് വ്യക്തമാക്കി.
ഇന്ത്യൻ നാഷണൽ സ്‌പെയ്‌സ് പ്രമോഷൻ ആന്റ് ഓതറൈസേഷൻ സെന്റർ (ഇൻ-സ്‌പെയ്‌സ്) സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. 61 രാജ്യങ്ങളുമായി ഇസ്രോ ബഹിരാകാശ മേഖലയിൽ അന്താരാഷ്‌ട്രബന്ധം നിലനിർത്തുന്നതായും മന്ത്രി വ്യക്തമാക്കി. സ്വകാര്യ മേഖലയുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ബഹിരാകാശ നയം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രമെന്ന് മന്ത്രി വ്യക്തമാക്കി.
ബഹിരാകാശ മണ്ഡലത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികൾ അംഗീകരിക്കുന്നതിനുമായി ബഹിരാകാശ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏകജാലക ഏജൻസിയാണ് ഇൻ-സ്‌പെയ്‌സ്.
Comments