തൃശൂർ: യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് കെട്ടിയിട്ട് പീഡിപ്പിച്ചു. തൃശൂർ കുന്നംകുളത്താണ് സംഭവം. യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഭർത്താവിനെയും സുഹൃത്തിനെയും കുന്ദംകുളം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒരു വർഷമായി പീഡനം തുടരുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഭർത്താവും യുവതിയും കേരളത്തിന് പുറത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞയിടയ്‌ക്കാണ് നാട്ടിൽ സ്ഥിരമായത്. ഇതിനിടെ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് മർദ്ദനം ആരംഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഭർത്താവിന്റെ പീഡനം സഹിക്കാനാകാതെ യുവതി ചികിത്സ തേടിയതിനെ തുടർന്നാണ് ക്രൂരത പുറംലോകമറിഞ്ഞത്.
ബലാത്സംഗം, ഗാർഹിക പീഡനം, സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ (ഐടി ആക്ട്) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഭർത്താവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് കുന്നംകുളം പോലീസ് അറിയിച്ചു. ദൃശ്യങ്ങൾ പകർത്തിയ ക്യാമറയും പെൻഡ്രൈവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
Comments