കൊച്ചി: സ്വപന സുരേഷിന്റെ രഹസ്യ മോഴി ആവശ്യപ്പെട്ടതിന് സരിതയെ വിമർശിച്ച് ഹൈക്കോടതി. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമാണ് സരിതയ്‌ക്കുള്ളത് എന്ന് ഹൈക്കോടതി ചോദിച്ചു. കേസുമായി യാതോരു ബന്ധവുമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴിയുടെ പകർപ്പ് നൽകുമെന്നും കോടതി ചോദ്യം ഉന്നയിച്ചു. സ്വപ്നയുടെ രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെട്ടുള്ള സരിത നായരുടെ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
അതേസമയം, നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെയും കുടുംബത്തെയും പ്രതിക്കൂട്ടിലാക്കുന്ന സ്വപ്നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാന്‍ തയ്യാറാണെന്ന് ഇഡി അറിയിച്ചു. കോടതി അനുവദിച്ചാല്‍ മുദ്രവച്ച കവറില്‍ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാമെന്നാണ് ഇഡി രേഖാമൂലം കോടതിയെ അറിയിച്ചത്.
കേരളത്തിന് പുറത്തേയ്‌ക്ക് സ്വര്‍ണ്ണക്കടത്ത് കേസ് മാറ്റണമെന്ന ഹര്‍ജിയിലാണ് ഇഡി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം 6 നാണ് 59 പേജുള്ള ഹർജി ഇഡി ഫയല്‍ ചെയ്തത്. 19 ന് ഹർജി രജിസ്റ്റർ ചെയ്തു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിന്‍റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകികൊണ്ട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments