ഓറിഗൺ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ട്രാക്കിൽ നിന്ന് വനിതകൾ വീണ്ടും ലോകറെക്കോഡ് നേട്ടത്തോടെ സ്വർണ്ണം നേടുന്നു. 100 മീറ്റർ വനിതാ ഹർഡിൽസിൽ നൈജീരിയൻ വനിത തോബി അമുസനാണ് സ്വർണ്ണം നേടിയത്. ഹർഡിൽസിൽ സെമിഫൈനിലിൽ 12.12 സെക്കന്റിൽ ജയം നേടിയപ്പോഴാണ് ലോകറെക്കോഡ് പിറന്നത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ലോകറെക്കോഡ് നേടുന്ന ആദ്യതാരമാണ് തോബി.
ഫൈനലിൽ സ്വർണ്ണ നേട്ടം കൊയ്യാനുള്ള ഓട്ടത്തിൽ 12.06 സെക്കൻറിൽ ഓടിയെത്തിയെങ്കിലും കാറ്റിന്റെ ആനുകൂല്യം പറഞ്ഞ് .5 സെന്റിമീറ്റർ സമയത്തെ അനുവദിച്ചില്ല. എന്നാൽ തൊട്ടുപുറകേ രണ്ടാം സ്ഥാനക്കാരി ഫിനിഷ് ലൈൻ തൊടാൻ 12.23 സമയമെടുത്തു. .229 മില്ലി സെക്കന്റിൽ പിന്നിലായി പോർട്ടോറിക്കയുടെ ജാസ്മിൻ കമാച്ചോ വെങ്കലവും നേടി.
ട്രാക്കിലെ ഹർഡിൽസ് ഇനത്തിൽ ഇത്തവണത്തെ ആദ്യ ലോകറെക്കോഡ് 400 മീറ്റർ ഹർഡിൽസിൽ 50.68 സെക്കറിൽ ഓടിയെത്തിയ സിഡ്നി മക്ലോഗ്ലിനാണ്. നിലവിലെ ഒളിമ്പിക്സ് സ്വർണ്ണമെഡൽ ജേതാവാണ് അമേരിക്കയുടെ സിഡ്നി. 22 വയസ്സുകാരിയായ അമേരിക്കൻ താരം 51 സെക്കന്റിൽ താഴെ സമയത്ത് ഓടിയെത്തുന്ന ആദ്യ താരമായി മാറി.















