തിരുവനന്തപുരം : സിൽവർലൈൻ നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിൽ സർക്കാർ അനാവശ്യ ധൃതികാണിച്ചു .അനാവശ്യമായ തിടുക്കം കാട്ടിയത് അഴിമതി ലക്ഷ്യം വെച്ചാണെന്നും സതീശൻ ആരോപിച്ചു. സിൽവർലൈൻ കേരളത്തെ ശ്രീലങ്കയാക്കും. പദ്ധതിയ്‌ക്കെതിരെയുള്ള ചോദ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കെ- റെയിലിനെതിരെ പാർട്ടിക്ക് അകത്ത് നിന്ന് തന്നെ എതിർപ്പുകൾ വന്നിരുന്നു. നിരവധി പേർ പദ്ധതിയെ തള്ളിപ്പറയുകയും പദ്ധതി തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു .എന്നാൽ അവർക്കെതിരെ സൈബർ ആക്രമണമാണ് സിപിഎം നടത്തിയത്.എന്തിനാണ് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സമീപകാലങ്ങളിലായി മുഖ്യമന്ത്രിക്ക് അരക്ഷിതത്വ ബോധം വളരുകയാണ്. ആ അരക്ഷിതത്വ ബോധമാണ് മുഖ്യമന്ത്രിയെ കൊണ്ട് മറ്റുള്ളവരെ പരിഹസിക്കാനും അവർക്ക് മേൽ കുതിരകയറാനും പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
ചിന്തൻ ശിബിരത്തിനെ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനാണ്. മാധ്യമം പത്രത്തിനെതിരെ മന്ത്രിയായിരിക്കെ കെടി ജലീൽ കത്തെഴുതിയത് മുഖ്യമന്ത്രി അറിഞ്ഞതേയില്ലേ എന്നും അദ്ദേഹം ചോദിച്ചു. തള്ളിപറയലുകൾ മാത്രം കേൾക്കാനുള്ള ഒരു ജന്മമായി കെടി ജലീൽ മാറി എന്നത് സങ്കടകരമായ കാര്യമാണ്. വാർത്തകൾ പുറത്ത് വന്ന് ഇത്ര സമയം ആയിട്ടും ജലീലിനോട് സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ആയിട്ടില്ല എന്നും സതീശൻ കുറ്റപ്പെടുത്തി.
കെഎസ്ആർടിസിയെ പോലുള്ള പോതുമേഖല സ്ഥാപനത്തെ അടച്ച് പൂട്ടി സ്വിഫ്റ്റ് പോലുള്ള കരാർ തൊഴിലാളികളെ സ്ഥാപിക്കുന്ന ഒരു സ്ഥാപനം തുടങ്ങുന്നത് എന്ത് ഇടത് പക്ഷമാണ്. മുഖ്യമന്ത്രി പുറത്തിറത്തിറങ്ങിയാൽ അപ്പോൾ ആളുകളെ കരുതൽ തടങ്കലിൽ ആക്കും, ഇതോക്കെ ഇടത് പക്ഷ സമീപനം ആണോ . മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ഈ സർക്കാർ യാതൊരു വിധത്തിലും ഇടതുപക്ഷ സമീപനം കാണിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Comments