ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച പ്രതിയ്‌ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ശേഷം മതം മാറ്റാൻ ശ്രമിച്ച ഭർഗട്ട് സ്വദേശി റിസ്വാൻ ഖാനാണ് കോടതി ശിക്ഷ വിധിച്ചത്. 20 വർഷമാണ് തടവ് ശിക്ഷ. ഇതിന് പുറമേ രണ്ടായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമായിരുന്നു കേസിനാസ്പദമായ സംഭവം. റിസ്വാന്റെ അയൽവാസിയാണ് പെൺകുട്ടി. പ്രണയം നടിച്ച് പെൺകുട്ടിയെ വലയിലാക്കിയ റിസ്വാൻ പിന്നീട് കുട്ടിയുമായി മഹാരാഷ്‌ട്രയിലെ നാഗ്പൂരിലേക്ക് കടക്കുകയായിരുന്നു. ഇവിടെ വെച്ചാണ് പെൺകുട്ടിയെ ഇയാൾ മതം മാറ്റാൻ ശ്രമിച്ചത്.
എന്നാൽ മതം മാറാൻ പെൺകുട്ടി തയ്യാറായില്ല. ഇതോടെ ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് റിസ്വാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments