തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ മലയാള ചലച്ചിത്രമാണ് സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘പാപ്പൻ’. മകൻ ഗോകുലുമായി ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയും ലഭിച്ചു. ഇതിനിടെയിലും നടൻ സുരേഷ് ഗോപിയുടെ രാഷ്‌ട്രീയ പശ്ചാത്തലത്തെ മുൻനിർത്തി സിനിമയ്‌ക്കെതിരെ വ്യാജപ്രചരണവും ഡീഗ്രേഡിങ്ങും നടത്തുന്നവർക്ക് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന ഹാരിസ് മൂതൂർ.
സുരേഷ് ഗോപിയുടെ രാഷ്‌ട്രീയം നോക്കി പാപ്പൻ ചിത്രം വിമർശിക്കുന്നവരോടാണ് ഹാരിസ് മുതൂരിന്റെ വാക്കുകൾ. സംവിധായകൻ ജോഷി ഒരുക്കിയ പാപ്പൻ എന്ന സിനിമയെ നായകന്റെ രാഷ്‌ട്രീയം പശ്ചാത്തലം നോക്കി കാണാതിരിക്കുന്നതിനോടും വിമർശിക്കുന്നതിനോടും വ്യക്തിപരമായി യോജിക്കാൻ കഴിയില്ലെന്ന് ഹാരിസ് വ്യക്തമാക്കുന്നു. സിനിമയുടെ പ്രമേയത്തേയും മറ്റു ഘടകങ്ങളേയും മുൻനിർത്തി ആരോഗ്യകരമായ വിമർശനമാവാം. മലപ്പുറത്ത് പോയി നോക്കൂ, ആരൊക്കെ പടം കാണാൻ വരുന്നുവെന്നുള്ളത്. എന്തായാലും ജോഷിയുടെ പുതിയ സിനിമ മലയാളക്കര ഏറ്റെടുത്തു കഴിഞ്ഞുവെന്ന് പടം കണ്ട അനുഭവത്തിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹാരിസ് മുതൂരിന്റെ പ്രതികരണം.
ഹാരിസ് മുതൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
സുരേഷ് ഗോപിയെ നായകനാക്കി സംവിധായകൻ ജോഷി ഒരുക്കിയ പാപ്പൻ എന്ന സിനിമയെ നായകൻെ രാഷ്‌ട്രീയം നോക്കി കാണാതിരിക്കുന്നതും വിമർശിക്കുന്നതിനോടും വെക്തിപരമായി എനിക്ക് യോജിപ്പില്ല. സിനിമയുടെ പ്രമേയത്തേയും മറ്റു ഘടകങ്ങളേയും മുൻനിറുത്തി ആരോഗ്യകരമായ വിമർശനമാവാം.
മലപ്പുറത്ത് പോയി നോക്കു ആരൊക്കെ പടം കാണാൻ വരുന്നു എന്ന് സുരേഷ് ഗോപി പറയുന്നത് സിനിമയിലും അദ്ദേഹത്തിലുമുള്ള ആത്മവിശ്വാസമാണ്.
സുരേഷ് ഗോപി സഹായം ചെയ്യുന്ന വെക്തിയാണ് മനുഷ്വതമുള്ളയാളാണ് എന്നതും സിനിമയെ വിലയിരുത്തുന്നതിൽ പ്രസക്തമേ അല്ല.
എന്തായാലും ജോഷിയുടെ പുതിയ സിനിമ മലയാളകര ഏറ്റെടുത്തു കഴിഞ്ഞു എന്ന് ഇന്നലെ രാത്രി 12 മണിക്ക് പടം കണ്ട എക്സ്പീരിയൻസ് പറയുന്നു.
Suresh Gopi
ഹാരിസ് മൂതൂർ
മുൻ KSU ജില്ല പ്രസിഡണ്ട്. മലപ്പുറം.
പാപ്പൻ ഇറങ്ങുന്നതിന് മുമ്പ് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രത്തിനെതിരെ വ്യാപക വിമർശം ഉയർന്നിരുന്നു. എന്നാൽ പടം റിലീസായതോടെ ഡീഗ്രേഡിങ്ങുകൾ ഫലം കാണാതെയായി. മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ മലയാളികൾ നെഞ്ചിലേറ്റിയിരിക്കുകയാണ് പാപ്പനെയെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
Comments