കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഒരു ജീവിതം കൊണ്ട് നേടിയത് മുഴുവൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് വേണ്ടി, സർക്കാർ ഒരു റീത്തെങ്കിലും നൽകിയാൽ നന്നെന്ന് രാമസിംഹൻ പരിഹസിച്ചു.
നശിച്ചു പോകട്ടെ കട്ട സഖാക്കൾ. പ്രാണന്റെ വില പോലും മനസ്സിലാകാത്ത മന്ത്രിയുടെ കുടുംബത്തിന്റെ 7 തലമുറ അനുഭവിക്കട്ടെ. മരണം കഴിഞ്ഞ് വായ്‌ക്കരിയിടുന്നവർ, വായ്‌ക്കരി കിട്ടാതെ കുലം മുടിഞ്ഞു പോകട്ടെയെന്നും രാമസിംഹൻ പറയുന്നു.
സഖാവിനു വേദന എന്തെന്നറിയില്ല. ചത്തവന്റെ ചലത്തിലും രുചി കണ്ടെത്തുന്നവർ. കട്ട സഖാക്കൾ നശിക്കട്ടെ. ശവം തീനികൾ മുടിയട്ടെ. കട്ടുമുടിച്ചവർ നശിക്കട്ടെയെന്നും രാമസിംഹൻ ആത്മരോഷത്തോടെ പ്രതികരിക്കുന്നു.
കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയായി വിലയിരുത്തപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ 312 കോടി രൂപയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നത്. എന്നാൽ ബാങ്ക് കുംഭകോണത്തിൽ 104 കോടിയുടെ തട്ടിപ്പ് മാത്രമാണ് നടന്നത് എന്നാണ് സിപിഎമ്മിന്റെ വാദം. അപേക്ഷിക്കാത്തവരുടെ പേരിൽ ലോണെടുത്തും നിക്ഷേപങ്ങൾ തിരികെ നൽകാതെയും വലിയ കുംഭകോണത്തിനാണ് ബങ്കിനെ മറയാക്കി സിപിഎം പ്രവർത്തകർ നേതൃത്വം നൽകിയത്.
Comments