ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ അന്വേഷണ ഏജന്‍സിയിലേയും ഡല്‍ഹി പോലീസിലേയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് വരും ദിവസങ്ങളിൽ കർശന സുരക്ഷ ഒരുക്കാനാണ് തീരുമാനം. പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന ചടങ്ങിൽ ചെങ്കോട്ടയുടെയും പരിസര പ്രദേശങ്ങളുടെയും നിയന്ത്രണം പൂർണ്ണമായും സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുക്കും.
ഡൽഹിയുടെ തിരക്കേറിയ പ്രദേശങ്ങൾ ഉൾപ്പെടെ തലസ്ഥാനത്തിന്റെ നിരവധി സ്ഥലങ്ങളിൽ കർശന സുരക്ഷ നൽകും. രാജ്യത്ത് വിപുലമായ പരിപാടികളാണ് ഇത്തവണ സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുടെ പങ്കാളിത്തം കൂടുതലായും ഉണ്ടാകുമെന്നുള്ളതുകൊണ്ട് കർശനമായ സുരക്ഷയൊരുക്കാനാണ് തീരുമാനം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിൽ ദേശീയ അന്വേഷണ ഏജൻസി തലവൻ , ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ , ആഭ്യന്തര സെക്രട്ടറി തുടങ്ങി സുരക്ഷാ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. നിലവിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയ മന്ത്രി ഈ കാലയളവിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി.
Comments