ന്യൂഡൽഹി:കള്ളപ്പണകേസിൽ സർക്കാരിലെ ഉന്നത പദവിയിലുള്ള മന്ത്രിമാർ പങ്കാളികളാണെന്ന ആശങ്കയിൽ മന്ത്രിസഭ പുനസംഘടിപ്പിക്കാനൊരുങ്ങി ഝാർഖണ്ഡ് മുക്തി മോർച്ച .സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരെ കള്ളപ്പണ കേസിൽ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് പാർട്ടി മന്ത്രിസഭാ പുനസംഘടനയെകുറിച്ച് ആലോചിക്കുന്നത്.
കോൺഗ്രസ് നേതാക്കളുടെ പക്കൽ നിന്നും വൻ പണശേഖരമാണ് കണ്ടെടുത്തത്. ഇവരെ അയോഗ്യരാക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. പാർട്ടി പിളർത്തുക എന്ന ലക്ഷ്യമുള്ളതിനാൽ മറ്റു മന്ത്രിമാരുമായി സഖ്യം ചേരുന്നത് തടയുന്നതിനാണ് നേതാക്കളെ അയോഗ്യരാക്കുന്നത്.ഈ സാഹചര്യത്തിലാണ് മന്ത്രിസഭ ക്രമീകരിക്കാൻ തീരുമാനമെടുത്തത്.
മഹാരാഷ്‌ട്രയിൽ സർക്കാരിന്റെ പതനവും പാർട്ടി പിളർപ്പും മുതൽ ഝാർഖണ്ഡ് സർക്കാരിന്റെ നിറം മങ്ങികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എംഎൽഎമാരെ വൻ പണവുമായി അറസ്റ്റ് ചെയ്തത് കോൺഗ്രസിന് വൻ തിരച്ചടിയാണുണ്ടായത്.രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ 9 കോൺഗ്രസ് നിയമസഭാംഗങ്ങൾ ഒടുവിൽ പാർട്ടക്കെതിരെ വോട്ട് ചെയ്തതോടെയാണ് വിഭജന പദ്ധതിക്ക് ആരംഭമാകുന്നത്. പാർട്ടിയുടെ മറ്റു നാല് മന്ത്രിമാരിൽ ചിലരും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ആരോപിച്ചു.
Comments