ഷാജഹാൻപൂർ: സ്കൂൾ മാനേജരുടെ ഭർത്താവിനെതിരെ വ്യാജ പീഡന പരാതി നൽകി പണം തട്ടിയ അദ്ധ്യാപികയ്‌ക്കെതിരെ കേസ്. അദ്ധ്യാപികയുടെ മൂന്ന് കൂട്ടാളികൾക്കെതിരെയും പിന്നീട് പോലീസ് കേസെടുത്തു. അദ്ധ്യാപികയ്‌ക്കും കൂട്ടാളികളായ രാജൻ, അമീർ, രാജ്ബഹാദൂർ എന്നിവർക്കുമെതിരെയാണ് ഷാജഹാൻപൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
ജൂൺ 21ന് അദ്ധ്യാപിക തന്നെ ഒരു ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയതായി പരാതിക്കാരൻ ആരോപിക്കുന്നു. ശേഷം ഒരു രാത്രി ഇരുവരും അവിടെ കഴിഞ്ഞു. ഇതിനിടെ പരാതിക്കാരൻ അറിയാതെ വീഡിയോ ചിത്രീകരിച്ച സംഘം, അത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.
ആറ് ലക്ഷം രൂപ നൽകണം എന്നാണ് സംഘം ആവശ്യപ്പെട്ടത്. ഭീഷണിക്ക് വഴങ്ങി പരാതിക്കാരൻ ഒരു ലക്ഷം രൂപ പ്രതികൾക്ക് നൽകി. സംഘം വീണ്ടും പണം ആവശ്യപ്പെടുകയും വഴങ്ങാതെ വന്നതോടെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. തുടർന്ന് പരാതിക്കാരനെതിരെ അദ്ധ്യാപിക പീഡന പരാതിയും നൽകി.
പീഡന പരാതിയിൽ ആദ്യം കേസെടുത്ത ഉത്തർ പ്രദേശ് പോലീസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്തു. ഇതോടെ കേസിന്റെ യഥാർത്ഥ ചിത്രം പുറത്ത് വരികയായിരുന്നു.
Comments