കോഴിക്കോട് : പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇർഷാദിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു. താമരശ്ശേരി കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറിന്റെ ഫോട്ടോയാണ് പോലീസ് പുറത്തുവിട്ടത്.
ഇർഷാദ് കൊലക്കേസിൽ അന്വേഷണം ആരംഭിച്ചതോടെ ഇയാൾ കുടുംബത്തേയും കൂട്ടി വിദേശത്തേക്ക് കടക്കുകയായിരുന്നു. ഡൽഹി വിമാനത്താവളം വഴിയാണ് കടന്നത്. ഇയാളെ തിരികെ എത്തിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
ഇയാൾക്കും സഹോദരൻ ഷംനാദിനുമെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിബിഐ മുഖേനയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്റർപോളിനെ ഉൾപ്പെടെ ബന്ധപ്പെട്ട് ഇരുവരെയും നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
കൊല്ലപ്പെട്ട ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് സ്വാലിഹിന്റെ നേതൃത്വത്തിലാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇർഷാദ് മരിച്ചെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇയാൾ നാട് വിട്ടത്.
Comments