ന്യൂഡൽഹി: ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി അതിവേഗ ഇന്റർനെറ്റ് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. അതിർത്തി മേഖലയിലാകും ഇവ സ്ഥാപിക്കുകയെന്നും അറിയിച്ചു. മിലിട്ടറി കോളേജ് ഓഫ് ടെലി കമ്മ്യൂണിക്കേഷൻ എഞ്ചീനിയറിങ്ങും മദ്രാസ് ഐഐടിയുമായി ടെസ്റ്റ്ബെഡിനായുള്ള ധാരണ പത്രം ഒപ്പുവെച്ചതായി സേന വ്യക്തമാക്കി.
5ജി സേവനങ്ങൾ എങ്ങനെ മികച്ച രീതിയിൽ സൈന്യത്തിന് ഉപയോഗിക്കാമെന്ന് ടെസ്റ്റ് ബെഡ് വഴി വിശദമാക്കും. മികച്ച സുരക്ഷ, ടെലിമെഡിസിൻ, ഡ്രോൺ നിയന്ത്രണം, വെർച്വൽ റിയാലിറ്റിയിൽ അധിഷ്ഠിതമായ പരിശീലനവും പ്രവർത്തനങ്ങളും തുടങ്ങിയവയിൽ ഇന്റർനെറ്റ് എങ്ങനെ ഉപയോഗപ്പെടുത്താമെന്നാകും പഠിക്കുക.5ജി അതിവേഗ ഇന്റർനെറ്റ് എവിടെയൊക്കെ സ്ഥാപിക്കണം എന്നത് സംബന്ധിച്ച് റോഡ്മാപ്പിന്റെ വിശകലനവും നടത്തും.
ടെലികോം സേവനങ്ങളുടെ അഞ്ചാം തലമുറയായ 5ജി ഇന്ത്യയിൽ ഒക്ടോബറോട് കൂടി അവതരിപ്പിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. റിലേയൻസ് ജിയോ, ഭാരതി എയർടൽ, വേഡാഫോൺ ഐഡിയ, അദാനി ഡേറ്റ നെറ്റ്വർക്കസ് എന്നീ നാലു കമ്പനികളുടെ ലേലത്തിൽ 1.50 ലക്ഷം കോടി രൂപ സർക്കാർ സമാഹരിച്ച് സ്പെക്ട്രം ലേലം പൂർത്തീകരിച്ചിരുന്നു.
ആകെ 72,098 മെഗാഹെർട്സ് സ്പെക്ട്രത്തിൽ 51,236 മെഗാഹെർട്സും ലേലത്തിൽ വിറ്റഴിഞ്ഞതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ലേലം വിളിച്ചവർക്ക് ഓഗസ്റ്റ് 30 -ഓട് കൂടി വിൽക്കുമെന്നും ഒക്ടോബറിൽ 5ജി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്പെക്ട്രത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമ്പോൾ രാജ്യത്തെ ടെലികോം സേവനങ്ങളും മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments