പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. പ്രസവിച്ച് രണ്ട് മണിക്കൂറിനകം കുട്ടി മരിക്കുകയായിരുന്നു. ഈ വർഷം അട്ടപ്പാടിയിൽ ഉണ്ടാകുന്ന ആറാമത്തെ നവജാത ശിശു മരണമാണിത്.
ഇന്നലെ രാത്രി പത്ത് മണിക്കാണ് കുഞ്ഞ് ജനിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു പ്രസവം. എന്നാൽ 11 മണിയോടെ കുട്ടി മരിച്ചു. കുട്ടിക്ക് 700 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് വിവരം. ഇതാണോ മരണകാരണം എന്ന കാര്യത്തിൽ വ്യക്തത വരുത്താനുണ്ട്. അട്ടപ്പാടിയിൽ ഈ വർഷം നടക്കുന്ന പത്താമത്തെ ശിശു മരണമാണിത്.
കഴിഞ്ഞ വർഷം നിരവധി ശിശുമരണങ്ങളുണ്ടായ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി നേരിട്ട് അട്ടപ്പാടിയിലെത്തി കാര്യങ്ങൾ ആരാഞ്ഞിരുന്നു. തുടർന്ന് നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇത്തരം ദുരിതങ്ങൾ തുടർക്കഥയാവുകയാണ്.
Comments