അമരാവതി; പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ നെഞ്ചിലേറ്റുകയാണ് ഭാരതീയർ. നിരവധി പേരാണ് ത്രിവർണ പതാക ഉയർത്താൻ അക്ഷമയോടെ കാത്തിരിക്കുന്നത്. അതിനിടെ ആന്ധ്രാപ്രദേശിലെ ഒരു നെയ്‌ത്തുകാരന്റെ ജീവിതകഥയാണ് ഇപ്പോൾ വൈറലാവുന്നത്.
സ്വന്തം വീട് വിറ്റ് 6.5 ലക്ഷം രൂപ ചിലവ് വരുന്ന പതാക നെയ്തിരിക്കുകയാണ് ആർ സത്യനാരായണ എന്ന യുവാവ്. പശ്ചിമ ഗോദാവരിയിലെ ചെറുകിട നെയ്‌ത്തുകാരനായ സത്യനാരായണന്റെ ഏറെക്കാലമായുള്ള സ്വപ്‌നമാണ് ഇപ്പോൾ പൂർത്തിക്കരിച്ചത്.
അദ്ദേഹത്തിന്റെ പതാകയും ഏറെ പ്രത്യേകതകളുള്ളതാണ്. തുന്നലുകളില്ലാതെ ഒരൊറ്റ തുണിയിലാണ് സത്യനാരായണ ദേശീയപതാക നെയ്തത്. നാല് വർഷത്തിലധികം പ്രയത്‌നിച്ചാണ് അദ്ദേഹം തന്റെ സ്വപ്‌നം പരിപൂർണ്ണതയിലെത്തിച്ചത്.ചെങ്കോട്ടയിൽ തന്റെ പതാക ഉയർത്തണം എന്ന ആഗ്രഹത്തോടെ സ്വന്തം വീട് വിറ്റാണ് സത്യനാരായണൻ ലോകത്തിലെ ആദ്യത്തെ തുന്നലുകളില്ലാത്ത ദേശീയ പതാക നെയ്തത്.
ദേശീയ പതാക നെയ്യാൻ ഞാൻ 6.5 ലക്ഷം രൂപ ചെലവഴിച്ചു. തുണികൊണ്ട് പതാക ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടായതിനാൽ പലതവണ പരാജയപ്പെട്ടിരുന്നു. പ്രത്യേകിച്ച് അശോകചക്രം നെയ്യുന്ന സമയത്ത്. അശോകചക്രത്തിന്റെ ഭാഗം നെയ്‌തെടുക്കുമ്പോൾ പലപ്പോഴും ചരിഞ്ഞ് പോകുന്നതിനാൽ പലതവണ എന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതേതുടർന്ന് വീണ്ടും ആദ്യം മുതലേ ആരംഭിക്കേണ്ടി വന്നിട്ടുണ്ട്. അതിനാലാണ് പതാക നിർമ്മാണം പൂർത്തികരിക്കാൻ നാല് വർഷം വേണ്ടി വന്നതെന്ന് സത്യനാരായണ പറയുന്നു.
ഇത് വളരെ നിസാരമാണെന്നും വലിയ തുകയുടെ ആവശ്യമില്ലെന്നുമാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ പിന്നീട്, ചെങ്കോട്ടയിൽ ഉയർത്തിയ പതാകയുടെ യഥാർത്ഥ അളവ് അറിഞ്ഞതോടെ, ഇത് അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കുകയായിരുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്ര സർക്കാരിന്റെ ഹർ ഘർ തിരംഗ ക്യാമ്പയ്ൻ എന്ന ആശയം തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ പതാക നിർമ്മിക്കുന്നതിന് മുമ്പ് അദ്ദേഹം ഒരു സാരി കടയിൽ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഒരുദിവസം 80ഓളം സാരികളുമായി ബൈക്കിൽ പോകുന്നുതിനിടെ സത്യനാരായണ ഒരു അപകടത്തിൽ പെട്ടു. അപകടത്തിൽ ഈ സാരികൾ ഓടയിൽ വീഴുകയും എല്ലാം നശിക്കുകയും ചെയ്തു. ഓരോ സാരിക്കും 15,000 രൂപയായിരുന്നു വില. ഇതേ തുടർന്ന് ഇദ്ദേഹത്തിന് 20 ലക്ഷത്തിന്റെ കടമുണ്ടായി. ഇതിന് ഇടയിലാണ് 6. 5 ലക്ഷം ചെലവ് വരുന്ന ദേശീയ പതാക നിർമ്മിക്കാൻ സത്യനാരായണ തീരുമാനിച്ചത്. ഇതിനായി അദ്ദേഹം തന്റെ വീട് വിൽക്കുകയും സുഹൃത്തുക്കളിൽ നിന്നും പണം ശേഖരിക്കുകയായിരുന്നു
Comments