സിയോൾ: ആഗോള കപ്പൽ നിർമ്മാണത്തിലും അറ്റകുറ്റപ്പണികളിലും മുൻപന്തിയിൽ ആരെന്ന ചോദ്യത്തിന് ദക്ഷിണ കൊറിയയെന്ന ഉത്തരം വീണ്ടും നൽകി കമ്പനികൾ. ഈ വർഷം അറ്റകുറ്റപ്പണികൾക്കായുള്ള ആഗോളതലത്തിലെ ആവശ്യത്തിന്റെ 55 ശതമാനവും കൈക്ക ലാക്കി ദക്ഷിണ കൊറിയ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുകയാണ്.
ദക്ഷിണ കൊറിയൻ വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ജൂലൈ മാസത്തെ കരാർ പ്രകാരം 5.3 ബില്ല്യൺ അമേരിക്കൻ ഡോളറിനാണ് ദക്ഷിണ കൊറിയ അറ്റകുറ്റ പ്പണികൾ ഏറ്റെടുത്തിരിക്കുന്നത്. തുകയുടെ വലുപ്പം അനുസരിച്ച് 55 ശതമാനത്തോളം ദക്ഷിണ കൊറിയ കൈക്കലാക്കിയിരിക്കുകയാണ്.
ജൂലൈ മാസത്തിൽ ആകെ 72 പടുകൂറ്റൻ കപ്പലുകൾക്കാണ് അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നിരിക്കുന്നത്. ഇതിൽ 17 കണ്ടെയ്നർ ഷിപ്പുകൾ, 16 ടാങ്കറുകൾ, 12 വാതക വാഹിനി കപ്പലുകൾ, 11 ചരക്കുകപ്പലുകൾ, 16 എണ്ണം മറ്റ് ചെറുകിട കപ്പലുകളുമാണ്. ഈ കപ്പലുകളിലെ ഏറ്റവും മൂല്യമുള്ള കപ്പലുകളാണ് 49 ശതമാനമുള്ളത്. ഒപ്പം ഇതിൽ തന്നെ 60 ശതമാനം കപ്പലുകളും എൽഎൻജി വാതകത്തിൽ പ്രവർത്തിക്കുന്നവയാണ്.
എല്ലാ കപ്പലുകളുടെ അറ്റകുറ്റപ്പണികളിൽ 19 എണ്ണത്തിന്റേയും കരാർ ലഭിച്ചിരിക്കുന്നത് ദക്ഷിണ കൊറിയയ്ക്കാണ്. പരിസ്ഥിതി സൗഹാർദ്ദപരമായ കപ്പലുകൾ നിർമ്മിക്കുന്നതിലും അതിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന കാര്യത്തിലും ദക്ഷിണ കൊറിയയുടെ കാര്യക്ഷമ തയാണ് ഇത് തെളിയിക്കുന്നതെന്ന് ആഗോള വാണിജ്യകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Comments