കണ്ണൂർ: തളിപ്പറമ്പിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പട്ടുവത്ത് കാവുങ്കൽ ചെല്ലരിയൻ വീട്ടിൽ അഭിലാഷിനാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പട്ടുവം ദേവാലയത്തിൽ പാട്ടുപഠിക്കാൻ വന്ന കുട്ടിയെ അദ്ധ്യാപകനായ അഭിലാഷ് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2016 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്ന പെൺകുട്ടി ദേവാലയത്തിലേക്ക് പോകുന്ന വഴി അവിടുത്തെ സംഗീത അദ്ധ്യാപകനായ അഭിലാഷ് ആക്രമിക്കുകയായിരുന്നു. കുട്ടിയെ പ്രതി കടന്നുപിടിക്കുകയും തുടർന്ന് ബലാത്സംഗത്തിന് വിധേയമാക്കുകയും ചെയ്തു.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മറ്റ് രണ്ട് പെൺകുട്ടികളെയും ഇത്തരത്തിൽ ഉപദ്രവിച്ചതായി പോലീസ് കണ്ടെത്തി. തുടർന്ന് അഭിലാഷിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു. ജീവപര്യന്തം തടവും 1,10,000 രൂപ പിഴയുമാണ് അഭിലാഷിന് കോടതി വിധിച്ചത്.
Comments