ബർമിംഗ്‌ഹാം: ടെസ്റ്റ് ബാറ്റ്സ്മാനായിട്ടാണ് ചേതേശ്വർ പൂജാര പൊതുവെ അറിയപ്പെടുന്നത്. 150 കിലോമീറ്റർ സ്പീഡിൽ വരുന്ന പന്തിനെ വളരെ മനോഹരമായി ഡിഫൻസീവ് ഷോട്ട് കളിച്ച് തടഞ്ഞിടുന്നതിൽ പൂജാര സാക്ഷാൽ രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയാണ്. എന്നാൽ കൗണ്ടിക്രിക്കറ്റിൽ പൂജാര അടിച്ച് പറത്തിയ വാർത്തയാണ് ഇപ്പോൾ ട്രെൻഡിംഗ്.
വാർവിക് ഷെയറിനെതിരെ സസെക്സിനു വേണ്ടിയായിരുന്നു പൂജാരയുടെ തകർപ്പൻ ബാറ്റിംഗ്. 79 പന്തിൽ ഏഴു ബൗണ്ടറികളുടേയും രണ്ട് സിക്സറുകളുടേയും സഹായത്തോടെ പൂജാര 107 റൺസെടുത്തു. ലിയാം നോർവെൽ എറിഞ്ഞ നാൽപ്പത്തിയഞ്ചാം ഓവറിൽ 22 റൺസാണ് അടിച്ചെടുത്തത്.
4 2 4 2 6 4
TWENTY-TWO off the 47th over from @cheteshwar1. 🔥 pic.twitter.com/jbBOKpgiTI
— Sussex Cricket (@SussexCCC) August 12, 2022
പൂജാരയുടെ തകർപ്പൻ സെഞ്ച്വറിക്ക് പക്ഷേ സസെക്സിനെ രക്ഷിക്കാനായില്ല. വാർവിക് ഷെയർ മുന്നോട്ട് വെച്ച 311 റൺസ് ലക്ഷ്യത്തിന് അഞ്ച് റൺസ് അകലെ വെച്ച് സസെക്സ് വീണു. വാർവിക്‌ഷെയറിന് 4 റൺസ് വിജയം. പൂജാര ഒരു ഓവറിൽ 22 റൺസെടുത്തതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാണ്.
Comments