ശ്രീനഗർ: പുതിയ ഭാരതത്തിന്റെ വളർച്ചക്കൊപ്പം കശ്മീർ അടിമുടി മാറുകയാണ്. ഭീകരവാദികളെ കൊണ്ട് പൊറുതിമുട്ടിയിരുന്ന കശ്മീർ താഴ്വരകളിലെ പുൽത്തകിടികളിൽ വികസനത്തിന്റെ മഞ്ഞു തുള്ളികൾ വീണു തുടങ്ങിയിരിക്കുന്നു. ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ധാക്കിയതിന് ശേഷം കശ്മീർ മാറ്റത്തിന്റെ തിലക സിന്ദൂരം ചാർത്തുകയാണ്.
ഭാരതത്തിന്റെ തലപ്പാവായ കശ്മീർ വിനോദ മേഖലയിൽ വൻ കുതിച്ച് ചാട്ടത്തിനൊടുങ്ങുകയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കശ്മീരിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മൾട്ടിപ്ലക്‌സ് തിയേറ്റേറ്റർ വരികയാണ്. 1990-ൽ കശ്മീർ താഴ്വരകൾ ഭീകരവാദികളാൽ നിറയുകയും അക്രമ സംഭവങ്ങൾ പെരുകുകയും ചെയ്തത് മൂലം തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും അടച്ചിട്ടിരുന്നു.
നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കശ്മീരിൽ നിരവധി മാറ്റങ്ങൾ കൊണ്ട് വന്നു. ഭീകരവാദ പ്രവർത്തനത്തെ തൂത്തെറിഞ്ഞുകൊണ്ട് പഴയ അവസ്ഥയിലേക്ക് താഴ്വര മാറി വരികയാണ്. യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുന്നതിനായി നിരവധി വികസന പദ്ധതികൾ സർക്കാരും വിവിധ കമ്പനികളും ചേർന്ന് നടപ്പിലാക്കുന്നുണ്ട്.
പുതിയതായി പണികഴിക്കുന്ന മൾട്ടിപ്ലക്‌സ് തിയേറ്ററിൽ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇതിനോട് ചേർന്ന് മൂന്ന് ഓഡിറ്റോറിയങ്ങളും ഉണ്ടായിരിക്കുമെന്ന് പ്രൊജക്റ്റ് ചെയർമാൻ വിജയ് ധർ പറഞ്ഞു. കാശ്മീരിനെ എല്ലാ അർത്ഥത്തിലും വളർത്തുക എന്ന ഉദ്ദേശമാണ് തനിക്കുള്ളത്. വിനോദ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഇവിടുത്തെ യുവതി യുവാക്കൾക്ക് കൂടുതൽ അവസരം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതായി പണിതീർക്കുന്ന മൾട്ടിപ്ലക്‌സ് തിയേറ്ററിൽ 520 പേർക്ക് ഇരിക്കാവുന്ന സൗകര്യമുണ്ടായിരിക്കും. കൂടാതെ ഫുഡ്കോർട്ട് , കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങി നിരവധി സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments