തൃശൂർ: പ്രസവ വാർഡിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത് തടഞ്ഞ സുരക്ഷാ ജീവനക്കാരിക്ക് ഡിവൈഎഫ്‌ഐ നേതാവിന്റെ ക്രൂരമർദ്ദനം. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരി ബിബിതയ്‌ക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ബിബിതയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെയായിരുന്നു സംഭവം. ഡോക്ടർമാരുടെ പരിശോധന സമയത്ത് പ്രസവവാർഡിലേക്ക് ആരെയും കടത്തിവിടാറില്ല. ഇത് ലംഘിച്ചാണ് ഇയാൾ പ്രസവവാർഡിലേക്ക് അതിക്രമിച്ച് കയറിയത്. ഇത് ബിബിത തടഞ്ഞു. ബന്ധുവിനെ കാണാനാണെന്നു പറഞ്ഞ് ഇയാൾ ജീവനക്കാരിയെ തള്ളിമാറ്റുകയായിരുന്നു.
ഇത് ബിബിത ചെറുത്തു. ഇതോടെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് മറ്റ് സുരക്ഷാ ജീവനക്കാർ എത്തിയാണ് ബിബിതയെ ഡിവൈഎഫ്‌ഐ നേതാവിന്റെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്.
Comments