മുംബൈ: ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിൽ നിന്ന് വംശീയ അവഹേളനം ഏൽക്കേണ്ടിവന്നുവെന്ന റോസ് ടെയ്‌ലറുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് ബിസിസിഐ പ്രതിനിധി. ഈ വിഷയം പറയുമ്പോൾ താൻ വാഹനത്തിലായി രുന്നുവെന്നും ഒന്നും കൃത്യമായി മനസ്സിലായില്ലെന്നുമാണ് മറുപടി നൽകിയത്.
‘അന്നത്തെ മത്സരത്തിൽ രാജസ്ഥാന് ജയിക്കാൻ 195 റൺസ് വേണമായിരുന്നു. താൻ പൂജ്യത്തിനാണ് അന്ന് വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായത്. മത്സരശേഷം ടീം മാനേജ്‌മെന്റിലുള്ളവരും ടീമംഗങ്ങളും എല്ലാം ഹോട്ടലിലെ ബാറിലായിരുന്നു. അവിടെവെച്ചാണ് ടീം ഉടമസ്ഥൻ തന്റെ അടുത്ത് വന്ന് പൂജ്യത്തിന് പുറത്താകാനല്ല തനിക്ക് ലക്ഷങ്ങൾ തരുന്നതെന്ന് പറഞ്ഞ് മൂന്ന് നാല് തവണ മുഖത്ത് കൈപ്പത്തികൊണ്ട് തോണ്ടുകയായിരുന്നു. അടിക്കുകയാണോ എന്ന് പോലും ഒരു സമയത്ത് തോന്നിയിരുന്നു.
ന്യൂസിലാന്റ് മുൻക്യാപ്റ്റനും ലോകോത്തര ബാറ്റ്‌സ്മാൻമാരിൽ ഒരാളായ ടെയ്‌ലർ അടുത്തിടെയാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. സ്വന്തം രാജ്യത്തിന്റെ ടീമിൽ നിന്ന് വംശവെറി നേരിട്ടിരുന്നുവെന്നതിനൊപ്പമാണ് ഐപിഎല്ലിലും ദുരനുഭവമുണ്ടായി എന്ന് വെളിപ്പെടുത്തിയത്. ബ്ലാക് ആന്റ് വൈറ്റ്് എന്ന പുസ്തകത്തിലാണ് ക്രിക്കറ്റ് ജീവിതത്തിലെ ദുരനുഭവങ്ങൾ വിവരിക്കുന്നത്. ന്യൂസിലാന്റ് ടീമിനെതിരായ പരാമർശത്തിൽ ന്യൂസിലാന്റ് മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് സംഭവത്തിൽ വ്യക്തതയില്ലെന്ന് ബിസിസിഐ അറിയിക്കുന്നത്.
2008ൽ ഐപിഎല്ലിന്റെ തുടക്കത്തിൽ ടെയ്‌ലർ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്നു. 2011 വരെ ബാംഗ്ലൂരിൽ തുടർന്നു. പിന്നീടാണ് രാജസ്ഥാനിലെത്തിയത്.
Comments