മുംബൈ: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയിട്ട് ഇന്നേയ്‌ക്ക് 14 വർഷം തികഞ്ഞു. തന്റെ ആദ്യകാലം മുതലുള്ള കളികളടെ വീഡിയോ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവെച്ചുകൊണ്ടാണ് വിരാട് നന്ദി അറിയിച്ചത്. ശ്രീലങ്കയ് ക്കെതിരെ 14 വർഷം മുമ്പാണ് കോഹ്ലി അന്താരാഷ്‌ട്ര ക്രിക്കറ്റിലേയ്‌ക്ക് പ്രവേശിച്ചത്. ഇന്ത്യയെ പ്രതിനിധീകരിക്കാൻ 2008ൽ ആദ്യമായി ലഭിച്ച അവസരത്തെ അമൂല്യ മുഹൂർത്ത മായി കാണുന്നുവെന്നാണ് വിരാട് കോഹ്ലി പറയുന്നത്.
https://www.instagram.com/virat.kohli/?utm_source=ig_embed&ig_rid=ca910422-f0b1-4142-80a5-91556cd7bc83
ശ്രീലങ്കയ്‌ക്കെതിരെ ദാംബുള്ളയിലാണ് ആദ്യ ഏകദിനത്തിൽ കളിക്കാനിറങ്ങിയത്. ഇന്ത്യൻ അണ്ടർ-19 നായകനെന്ന നിലയിൽ ലോകകപ്പ് നേട്ടം കൊയ്ത നായകനെന്ന നിലയിലാണ് കോഹ്ലിയുടെ സീനിയർ ടീമിലേയ്‌ക്കുള്ള പ്രവേശനം. ഗൗതം ഗംഭീറിനൊപ്പം ഓപ്പണ റായിട്ടാണ് തുടക്കം. ആദ്യ മത്സരത്തിൽ 12 റൺസ് മാത്രമെടുത്ത് നുവാൻ കുലശേഖരയുടെ പന്തിലാണ് പുറത്താകുന്നത്. ശ്രീലങ്ക മത്സരത്തിൽ 8 വിക്കറ്റുകൾക്ക് ജയിക്കുകയും ചെയ്തു.
അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ ബാറ്റർമാരുടെ നിരയിലേക്ക് അതി വേഗമാണ് കോഹ്ലി മുന്നേറിയത്. 33 കാരനായ കോഹ്ലി മൂന്ന് ഫോർമാറ്റിലും പകരം വയ്‌ക്കാനില്ലാത്ത താരമായിട്ടാണ് മാറിയത്.102 ടെസ്റ്റുകളിലായി 8074 റൺസാണ് നേടിയത്. ഇതിൽ 27 സെഞ്ച്വറിയുമുണ്ട്.
ടെസ്റ്റിനേക്കാൾ മികച്ച നേട്ടമാണ് ഏകദിനത്തിലുള്ളത്. 262 മത്സരങ്ങളിലായി 12,344 റൺസ് നേട്ടത്തിൽ 43 സെഞ്ച്വറികളുമുണ്ട്. ടി20യിലടക്കം ഫോമില്ലായ്മ വിഷമിപ്പിക്കുന്ന കോഹ്ലി ഏഷ്യാകപ്പിലൂടെ മികച്ച തിരിച്ചുവരവിനായി കാത്തുനിൽക്കുകയാണ്.
Comments