ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന് വിലക്കേർപ്പെടുത്തിയതിന്റെ പേരിൽ വിദേശത്ത് കുടുങ്ങിപ്പോയ ക്ലബ്ബുകൾക്കായി കേന്ദ്രസർക്കാറിന്റെ പരിശ്രമം. ഗോകുലം എഫ്‌സിയ്‌ക്കും മോഹൻ ബഗാനും മത്സരിക്കാൻ അനുമതി നൽകണമെന്ന കത്താണ് കേന്ദ്ര കായിക മന്ത്രാലയം നൽകിയത്. ഫിഫയ്‌ക്കും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡ റേഷനുമാണ് കത്ത് നൽകിയതെന്ന് കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ഗോകുലം ഉസ്ബക്കിസ്താനിലും മോഹൻ ബഗാൻ ബഹറിനിലുമാണുള്ളത്.
കായികതാരങ്ങളുടെ ഭാവി പരമപ്രധാനമായി കണക്കാക്കുന്നു. അതിനാൽ തന്നെ അന്താരാഷ്‌ട്ര തലത്തിൽ ഫുട്‌ബോൾ സംഘടനയുടെ വിലക്ക് ക്ലബ്ബുകളെ ബാധിക്കുന്നത് ഒഴിവാക്കാൻ നടപടിയുണ്ടാകണമെന്നാണ് അഭ്യർത്ഥിക്കുന്നത്. ഗോകുലം എഫ്‌സിയും എടികെ മോഹൻ ബഗാനും വിവിധ മത്സരങ്ങൾക്കായി വിദേശത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യൻ ഫുട്‌ബോളിനുണ്ടായിരിക്കുന്ന വിലക്ക് പ്രഫഷണൽ ഫുട്‌ബോളിനെ ബാധിക്കരുത്. ഗോകുലത്തിനും മോഹൻ ബഗാനും അനുമതി ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര കായിക മന്ത്രാലയം ഇടപെടുന്നതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഫിഫ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനെ അന്താരാഷ്‌ട്ര തലത്തിൽ വിലക്കിയ തീരു മാനം പുറത്തുവരും മുന്നേ ഗോകുലം ഉസ്ബക്കിസ്താനിലെത്തിയിരുന്നു. ഇറാനെതിരെ ഈ മാസം 23-ാം തിയതിയാണ് മത്സരം തീരുമാനിച്ചിരുന്നത്. ഒപ്പം എടികെ മോഹൻ ബഗാൻ ബഹറിനിൽ എഎഫ്‌സി കപ്പിനായിട്ടാണ് എത്തിയിട്ടുള്ളത്. ഇന്റർ സോൺ സെമിഫൈന ലുകൾ ആരംഭിക്കുന്നത് സെപ്തംബർ 7നാണ്.
ഫിഫയ്‌ക്കും ഏഷ്യൻ ഫെഡറേഷനും കത്ത് അയച്ചതിനൊപ്പം ഇന്ത്യൻ താരങ്ങൾക്ക് വേണ്ട സഹായം ചെയ്യുന്നതിനായി ഉസ്ബക്കിസ്താനിലെ ഇന്ത്യൻ എംബസിയോടും അഭ്യർത്ഥി ച്ചിട്ടുണ്ട്. താരങ്ങൾക്ക് മത്സരിക്കാനുള്ള എല്ലാ സാദ്ധ്യതയും തുറന്നുകിട്ടാൻ പരിശ്രമിക്കു ന്നതായി അനുരാഗ് ഠാക്കൂർ അറിയിച്ചു.
Comments