ന്യൂഡൽഹി/ തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ചാവേറായ ആദ്യ ഇന്ത്യക്കാരൻ മലയാളിയാണെന്ന വെളിപ്പെടുത്തലുമായി സംഘടനയുടെ മാസികയായ വോയിസ് ഓഫ് ഖുറാസൻ. കേരളത്തിൽ ജനിച്ച ക്രിസ്ത്യൻ യുവാവാണ് ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ ഇസ്ലാം മതം സ്വീകരിക്കുകയും തുടർന്ന് ഐഎസ്ഐഎസിൽ ചേർന്ന് ലിബിയയിൽ ചാവേറാക്രമണം നടത്തുകയും ചെയ്തത്. എന്നാൽ ഇയാളുടെ പേരോ സംഭവം നടന്ന വർഷമോ ഇതിൽ പരാമർശിക്കുന്നില്ല. സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വഷണം ആരംഭിച്ചു.
അബുബക്കർ അൽ ഹിന്ദി എന്നാണ് ഐ എസിൽ ചേർന്ന ശേഷമുള്ള മലയാളി യുവാവിന്റെ പേര്. കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച യുവാവിന് എഞ്ചിനീയറിംഗ് ബിരുദത്തിന് ശേഷം ബംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ലഭിച്ചു. പിന്നീട് അവിടെ നിന്ന് ജോലിയുടെ ഭാഗമായി ഗൾഫിലേക്ക് പോകുകയായിരുന്നു. ഇവിടെ നിന്നുമാണ് ഇയാൾ ഇസ്ലാം മതത്തെ കുറിച്ച് പഠിക്കാൻ ആരംഭിക്കുന്നത്.
പിന്നീട് ഇന്റർനെറ്റിലൂടെ കൂടുതൽ മനസിലാക്കാൻ ശ്രമിച്ചു. അത് അവസാനിച്ചത് ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചുള്ള പഠനത്തിലായിരുന്നു. അവിടെ വച്ച് തന്നെ ഇസ്ലാം മതം സ്വീകരിക്കാൻ താൽപര്യപ്പെട്ടെങ്കിലും ജോലിയുടെ കാലാവധി കഴിഞ്ഞതിനാൽ തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. വീട്ടിൽ കുടുംബക്കാർ വിവാഹ ആലോചനകൾ നോക്കിയെങ്കിലും മതം മാറണമെന്ന ആവശ്യമാണ് കുടുംബക്കാർക്ക് മുന്നിൽ വച്ചത്. വീട്ടുകാർ വഴങ്ങാതെ വന്നതോടെ മറ്റൊരു ജോലി തരപ്പെട്ടുവെന്ന വ്യാജേന ഗൽഫിലെ ഐ എസ് സുഹൃത്തുക്കൾ മുഖേന ലിബിയയിലേക്ക് കടക്കുകയും ഭീകര സംഘടനയിൽ ചേരുകയുമായിരുന്നു.
ഇവിടെ നിന്നും പരിശീലനം അബൂബക്കർ പരിശീലനം പൂർത്തിയാക്കി. ലിബിയയിൽ നടന്ന സംഘർഷത്തിൽ ഐ എസിന് വേണ്ടി ഇയാൾ ചാവേറായി. സംഭവം നടന്ന വർഷം ഏതാണെന്ന് ലേഖനത്തിൽ പറയുന്നില്ല. വോയിസ് ഓഫ് ഖുറാസന്റെ 12ാത് പതിപ്പിലാണ് മലയാളി യുവാവിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ. കേരളത്തിൽ ഐ എസ് സ്ലീപ്പർ സെല്ലകൾ ഉണ്ടെന്ന മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ വെളിപ്പെടുത്തലിന് ശക്തി പകരുന്നതാണ് ഐ എസിന്റെ അവകാശവാദം.
Comments