ഹരാരേ: ടീം ഇന്ത്യയുടെ ബൗളിംഗിന് മുന്നിൽ വീണ്ടും തകർന്ന് സിംബാബ്വേ. രണ്ടാം ഏകദിനത്തിൽ സിംബാബ്വേ 38-ാം ഓവറിൽ 160 ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടി ഷാർദ്ദൂൽ ഠാക്കൂറാണ് മികച്ച പ്രകടനം നടത്തിയത്.
തുടർച്ചയായി വീണ്ടും ടോസ് തുണച്ച ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു. 30 റൺസ് ചേർക്കുന്നതിനിടെ സിംബാബ്വേയുടെ നാല് മുൻനിരക്കാരും പവലിയൻ കയറി. ഇന്നസെന്റ് കായിയേയും റെഗീസ് ചക്കാബ്വയേയും ഠാക്കൂർ വീഴ്‌ത്തിയപ്പോൾ താക്കൂ സാവാൻഷേയിനെ മുഹമ്മദ് സിറാജും വെസ്ലി മാധാവേരേയിനെ പ്രസിദ്ധ് കൃഷ്ണയും പുറത്താക്കി.
മദ്ധ്യനിരയിൽ ചെറുത്തു നിന്ന സീൻ വില്യംസാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 42 പന്തിൽ 42 റൺസുമായി ശക്തമായ പൊരുതിയ സീനിനെ ദീപക് ഹൂഡ വീഴ്‌ത്തി. സിംബാ ബ്വേയുടെ സ്റ്റാർ ബാറ്റർ സിക്കന്ദർ റാസ തുടർച്ചയായ രണ്ടാം മത്സരത്തിലും ചെറിയ സ്‌കോറിൽ പുറത്തായി. 16 റൺസിൽ റാസയെ കുൽദീപ് യാദവ് പുറത്താക്കി. 37-ാം ഓവറിൽ 7 ന് 150ലേക്കാണ് സിംബാബ്വേ സ്‌കോർ എത്തി നിൽക്കുന്നത്. 39 റൺസുമായി റയാൻ ബേൾ പുറത്താകാതെ നിന്നു.
ഇന്ത്യൻ ബൗളിംഗ് നിരയിൽ 7 ഓവറിൽ ഷാർ്ദ്ദൂൽ 3 വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർക്കെല്ലാം ഓരോ വിക്കറ്റ് വീതം ലഭിച്ചു.
Comments