ന്യൂഡൽഹി: സായുധ സേനാ ട്രിബ്യൂണൽ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനുള്ള പ്രവർത്തനം എത്രയും വേഗം തുടങ്ങുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ആംഡ് ഫോഴ്‌സ് ട്രിബ്യുണലിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ആംഡ് ഫോഴ്‌സ് ട്രിബ്യുണൽ പ്രിൻസിപ്പൽ ബെഞ്ച് ബാർ അസോസിയേഷൻ സംഘടിപ്പിച്ച ആംഡ് ഫോഴ്‌സ് ട്രിബ്യുണൽ ആത്മപരിശോധന എന്ന സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജുഡീഷ്യറി ജനാധിപത്യത്തിന്റെ നെടും തൂണാണ്. ജനങ്ങൾക്ക് അതിൽ വിശ്വാസം നഷ്ടപ്പെടുന്ന യാതൊരു കാര്യവും അനുവദിക്കുകയില്ല. ട്രിബ്യുണൽ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ എത്രയും വേഗം തീർപ്പാക്കാനായി പ്രത്യേക കൂടുതൽ ട്രിബ്യുണലുകൾ രൂപീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നീതി നിർവ്വഹണ പ്രക്രിയ പ്രക്രീയ കാര്യക്ഷമമാക്കുന്നതിനായി ട്രിബ്യുണലിലെ നിലവിലുള്ള ഒഴിവുകൾ എത്രയും വേഗം നികത്താനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളും.
വിമുക്ത ഭടന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉയർന്നു വന്ന അഭിപ്രായങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ട്രിബ്യുണലിന്റെ പ്രവർത്തനം കൂടുതൽ പുരോഗമിച്ചാൽ അത് സൈനികർക്ക് ഈ സംവിധാനത്തിലുള്ള ആത്മവിശ്വാസം നിലനിർത്താൻ സാധിക്കും. നിലവിൽ കെട്ടിക്കിടക്കുന്ന കേസുകൾ കുറക്കാൻ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. പരിപാടിയിൽ കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ , വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി , നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ എന്നിവർ പങ്കെടുത്തു.
Comments