ബ്രസീലിയൻ പ്രതിരോധ നിരയിലെ കുന്തമുനയായ മിഡ്ഫീൽഡർ കസെമിറോ റയൽ മാഡ്രിഡ് ക്ലബ്ബുമായുള്ള ഒമ്പത് വർഷത്തെ കൂട്ടുകെട്ടിന് വിരാമമിടുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡുമായി പുതിയ കരാറിൽ ഒപ്പുവെച്ച താരത്തിന്റെ വിടവാങ്ങൽ പ്രസംഗം വികാരഭരിതമായി. ഫുട്ബോൾ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ഒന്നുമില്ലാതെയാണ് താനും ഭാര്യയും റയലിൽ എത്തിയത്. തിരിച്ചു പോകുമ്പോൾ എനിക്കിവിടെ എല്ലാവരുമുണ്ട്. ഫുട്ബോളിൽ എന്തെങ്കിലും നേടാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിന് താൻ റയൽ മാൻഡ്രിഡ് ക്ലബ്ബിനോട് എന്നും കടപ്പെട്ടിരിക്കുന്നു എന്നദ്ദേഹം പറഞ്ഞു.
ലീഗ് ഫുട്ബാളിൽ റയൽ മാഡ്രിഡിന്റെ നെടും തൂണായിരുന്നു കാസി. 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, ഒരു കോപ്പ ഡെൽ റേ കിരീടം, യുവേഫ ചാമ്പ്യൻസ് ലീഗ് , യുവേഫ യൂറോപ്പ് ലീഗ് ,യുവേഫ കോൺഫറൻസ് ലീഗ് എന്നിവയൽ റയൽ മാൻഡ്രിഡിന് കിരീടം നേടിക്കൊടുക്കാൻ കസെമീറോ വഹിച്ച് പങ്ക് വളരെ വലുതാണ്.
30-കാരനായ കാനറിക്കാരൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ അസ്തമിക്കാത്ത സൂര്യനാണ്. എല്ലാ ദിവസവും ഫുട്ബോൾ കളിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് ആവേശം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ് എന്നിവർ തന്നോടൊപ്പം താങ്ങും തണലുമായി നിന്നവരാണ്. അവരുടെ സഹകരണം താൻ ഒരിക്കലും മറക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
70 മില്യൺ യുറോയ്‌ക്കാണ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങിയത്. എന്നാൽ താൻ പുതിയ ക്ലബ്ബിനു വേണ്ടി മികച്ച കളി കാഴ്ചവെക്കാനുള്ള പരിശീലനം ഉടൻ ആരംഭിക്കും. മാഞ്ചസ്റ്ററിനായി വ്യത്യസ്ത ശൈലിയിൽ കളിക്കാനും ഉറച്ച ചുവടുകളോടെ മുന്നേറുന്ന മുൻ നിര പോരാളികൾക്ക് ശക്തമായ സഹകരണം നൽകാനും താൻ തയ്യാറെടുത്തു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















