കർണാടകയിൽ വീർ സവർകർക്കെതിരെ കോൺഗ്രസും മതമൗലികവാദികളും നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ രഥയാത്ര സംഘടിപ്പിച്ചു. രഥയാത്ര ചൊവ്വാഴ്‌ച്ച മൈസൂരിൽ മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഫ്‌ലാഗ് ഓഫ് ചെയ്തു. വീർ സവർക്കർ പ്രതിഷ്ഠാനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ യാത്ര മൈസൂർ കൊട്ടാരത്തിന്റെ വടക്കേ കവാടത്തിന് സമീപമുള്ള കോട്ടെ ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നിന്ന് രാവിലെ 11ന് ആരംഭിച്ചു.
‘ബോലോ ഭാരത് മാതാ കി, വന്ദേമാതരം’ എന്ന മുദ്രാവാക്യവുമായാണ് സവർക്കർ രഥയാത്രയ്‌ക്ക് തുടക്കം കുറിച്ചുത്. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി സവർക്കറിനെ ‘ശ്രദ്ധയനായ പുത്രൻ’ എന്ന് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്മരണയ്‌ക്കായി സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നുവെന്നും യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഎസ് യെദ്യൂരപ്പ പറഞ്ഞു. ഈ രഥയാത്ര ആരംഭിക്കുന്നത് ഒരു ബഹുമതിയാണ്. ഒരു വശത്ത് ഇന്ത്യ ഒരു ‘വിശ്വഗുരു’ ആകാനുള്ള പാതയിലാണ്, എന്നാൽ മറുവശത്ത് നമ്മൾ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. ചില സംഭവങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേൽപ്പിക്കുന്നു. കർണാടകയിൽ സവർക്കറിനെ കുറിച്ചുളള വിവാദത്തിൽ താൻ ദുഃഖിതനാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘സവർക്കർ അന്തരിച്ചപ്പോൾ ചടങ്ങിൽ കോൺഗ്രസ്-ബിജെപി നേതാക്കൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും നമുക്ക് വഴികാട്ടിയാണ്. അദ്ദേഹം രൂപപ്പെടുത്തിയ വഴിയിലൂടെ സഞ്ചരിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധി അദ്ദേഹത്തെ ‘ശ്രദ്ധേയനായ മകൻ’ എന്ന് വിളിക്കുകയും സ്മരണയ്‌ക്കായി സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തുവെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വീർ സവർക്കറും നേതാജി സുഭാഷ് ചന്ദ്രബോസും വിപ്ലവകാരികളെന്ന് വിശേഷിപ്പിക്കുന്ന ഒരു പോസ്റ്റർ കർണാടകയിലെ തുംകുരുവിൽ പ്രദർശിപ്പിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. ഒരു സംഘം ആളുകൾ പോസ്റ്റർ വലിച്ചുകീറിയതാണ് അക്രമത്തിന് കാരണമായത്. സ്വാതന്ത്ര്യ ദിനത്തിൽ ശിവമോഗയിലെ അമീർ അഹമ്മദ് സർക്കിളിലെ ഹൈമാസ്റ്റ് ലൈറ്റ് തൂണിൽ സവർക്കറുടെ ഫ്‌ലെക്‌സ് കെട്ടിയതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.
കഴിഞ്ഞയാഴ്ച ശിവമോഗയിൽ സവർക്കറുടെ ഫ്‌ലെക്‌സ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മതമൗലികവാദികൾ നടത്തിയ ആക്രമത്തിൽ ഗാന്ധി ബസാർ മേഖലയിൽ ഒരു ഹിന്ദു യുവാവിന് കുത്തേറ്റു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത് സവർക്കറിന്റെ ചിത്രം സ്ഥാപിച്ചതിനെതിരെ വിമർശിച്ചിരുന്നു. എന്തിനാണ് സവർക്കറുടെ ഫോട്ടോ മുസ്ലീം പ്രദേശത്ത് സ്ഥാപിച്ചതെന്നാണ് അദ്ദേഹം ചോദിച്ചത്. എന്നാൽ രഥയാത്രയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. യാത്രയ്‌ക്കെതിരെ പ്രതികരിച്ച കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് ശങ്കര ഗുഹ ഈ പരിപാടിയുടെ വോട്ടർമാരെ ധ്രുവീകരിക്കാനുള്ള ബിജെപിയുടെ മറ്റൊരു ശ്രമമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
Comments