കാബൂൾ: താലിബാനെതിരെ ശക്തമായി പോരാടുകയാണെന്ന് വീണ്ടും തെളിവ് നിരത്തി അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ്. തങ്ങളുടെ പ്രവിശ്യ കരുത്തോടെയാണ് പിടിച്ചു നിൽക്കുന്നതെന്നും ഒരു ഡസനിലേറെ താലിബാൻ ഭീകരരെ വധിച്ചു. നിരവധി പേരെ തടവിലാക്കിയെന്നും അമറുള്ള അവകാശപ്പെടുന്നത്.
താലിബാൻ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചത് മനുഷ്യത്വത്തെ ബലികഴിച്ചാണെന്ന് അമറുള്ള ആരോപിച്ചു. അമേരിക്കയടക്കമുള്ള വിദേശ ശക്തികളല്ല തങ്ങളാണ് അഫ്ഗാൻ ജനതയ്‌ക്കായി എന്നും പോരാടിയിട്ടുള്ളതെന്നും താലിബാന് ഇതുവരെ കീഴടങ്ങാത്ത അമറുള്ള അറിയിച്ചു. അഫ്ഗാൻ മുൻ പ്രസിഡൻറ് ഗാനി രാജ്യം വിട്ടോടിയപ്പോഴും അഫ്ഗാൻ വിടാതെ സ്വന്തം പ്രവിശ്യയായ പഞ്ചശീറിൽ നിന്നുകൊണ്ട് പോരാടുകയാണ് അമറുള്ള. പാകിസ്താനെതിരെ ആഞ്ഞടിച്ച അമറുള്ള നിഴൽയുദ്ധത്തിലൂടെ ഭീകരരെ തള്ളിവിട്ടും അഫ്ഗാനിലെ ഭരണത്തെ അട്ടിമറിച്ചവർക്ക് കാലം മാപ്പുതരില്ലെന്ന് ആവർത്തിച്ചു.
അഫ്ഗാനെ തകർത്തത് പാകിസ്താന്റെ സഹായം കൈപ്പറ്റുന്നവരാണ്. അവർ കടുത്ത മത ഭീകരരുമാണ്. പിന്തിരിപ്പിന്മാരും തലച്ചോറ് പണയപ്പെടുത്തിയവരുമാണവർ. ഒരു സമൂഹം സംസ്‌കാര സമ്പന്നമായി ഉയർന്നുവരുന്നത് അവർക്ക് സഹിക്കാനാകില്ലെന്നും അമറുള്ള കുറ്റപ്പെടുത്തി.
Comments