ടെക്‌സാസിൽ ഇന്ത്യൻ സ്ത്രീകൾക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയ സ്ത്രീ അറസ്റ്റിൽ. ടെക്സാസിലെ പ്ലാനോയിൽ സിക്സ്റ്റി വൈൻസ് റെസ്റ്റോറന്റിന് സമീപമായിരുന്നു സംഭവം. എസ്‌മെറാൾഡ അപ്‌ടോൺ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മനപ്പൂർവ്വമുള്ള ആക്രമണം, ഭീഷണി, ദേഹോപദ്രവം, തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 10,000 ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്.ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഞ്ചര മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോ ആണിത്.
വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നടന്നത് വംശീയ അധിക്ഷേപമാണെന്നും ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. റെസ്റ്റോറന്റിന്റെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് സംഭവം. ഇന്ത്യൻ-അമേരിക്കൻ വംശജരായ നാല് യുവതികൾക്കാണ് വിദേശവനിതയിൽ നിന്ന് ദുരനുഭവം ഉണ്ടായത്. വംശീയ അധിക്ഷേപം നടത്തുന്നതിന് പുറമെ ഇവർ സ്ത്രീകളെ ഉപദ്രവിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
This racist attacking these innocent women is Esmi Upton of Plano, Texas. Full name: Esmeralda Armendarez-Upton, she is a realtor for California Federal Bank. She is a parishioner at Prince of Peace Catholic Church in Plano, TX.
She wants to be famous for all the wrong reasons. pic.twitter.com/psYfOQpNW0
— Johnny Akzam (@JohnnyAkzam) August 25, 2022
രൂക്ഷമായ ഭാഷയിലാണ് എസ്‌മെറാൾഡ ഇവരോട് സംസാരിക്കുന്നത്. ഉച്ചാരണത്തിന്റെ പേരിലാണ് ആദ്യം ഇവരെ പരിഹസിക്കുന്നത്. പിന്നാലെ നടന്നു ശല്ല്യപ്പെടുത്തിയ ഇവർ ഇന്ത്യൻ യുവതികളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ എന്നും ആക്രോശിക്കുന്നുണ്ട്. എവിടെ നോക്കിയാലും ഇന്ത്യക്കാരാണ്, എന്തിനാണ് എല്ലാവരും ഇവിടേക്ക് വരുന്നതെന്നും ഇവർ ചോദിക്കുന്നുണ്ട്.
A racist woman in Texas harasses a group of Indian people just for having accents.
This behavior is absolutely repulsive. pic.twitter.com/ZvX3mdQ6Wm
— Fifty Shades of Whey (@davenewworld_2) August 25, 2022
തങ്ങൾ ഈ നാട്ടിൽ ജീവിക്കുന്നവരാണെന്നാണ് ഇതിന് മറുപടിയായി യുവതികൾ പറയുന്നത്. നിങ്ങൾ മെക്സിക്കൻ ആണെങ്കിൽ എന്തുകൊണ്ട് മെക്സിക്കോയിലേക്ക് തിരികെ പോയിക്കൂടാ എന്ന് വീഡിയോ ചിത്രീകരിക്കുന്നവരിൽ ഒരാൾ എസ്‌മെറാൾഡയോട് ചോദിക്കുന്നുണ്ട്. പിന്നാലെ ഇവർ യുവതികളെ അടിക്കാനും ഇടിക്കാനും ശ്രമിക്കുന്നുണ്ട്. യുവതികൾ ഓടിയപ്പോൾ പിന്നാലെ ചെന്നായിരുന്നു ആക്രമണം. വളരെ മോശമായ ഭാഷയിൽ ചീത്ത വിളിക്കുന്നതും ഇതിൽ വ്യക്തമാണ്.
Comments