തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു. പകരക്കാരനായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദനെയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ന് നടന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതോടെ മന്ത്രിസഭയിലും അഴിച്ചുപണി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ആരോഗ്യപ്രശ്രനങ്ങൾ മൂലമാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ഇതിന് പിന്നാലെ എംവി ഗോവിന്ദനെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ സ്ഥാപന നേതാവായ അദ്ദേഹം 2018 മുതൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം മന്ത്രിസഭയിൽ അഴിച്ചുപണി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. നേരത്തെ ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയതിനെ തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചിരുന്നു. എംവി ഗോവിന്ദനും പാർട്ടി ചുമതല നൽകുന്നതോടെ പുതിയ മന്ത്രിമാരെ തിരഞ്ഞെടുക്കാൻ തീരുമാനമുണ്ടെന്നാണ് സൂചന.
പാർട്ടി തന്ന എല്ലാ ചുമതലകളും സ്വീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെയ്‌ക്കുന്നതുമായി ബന്ധപ്പെട്ട പാർട്ടി തീരുമാനം വന്നിട്ടില്ല. അത് പിന്നീട് തീരുമാനിക്കും. കോടിയേരിക്ക് സുഖപ്രദമായ ചികിത്സ നൽകാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു അദ്ദേഹം.
Comments