തൃശൂർ: കേരള ചരിത്രത്തിൽ അയ്യങ്കാളിക്ക് സ്ഥാനം കിട്ടാതെ പോയതിനു പിന്നിൽ ഇടതുപക്ഷത്തിന്റെ കറുത്ത കരങ്ങളാണെന്ന് പട്ടികജാതി മോർച്ച. കേരളത്തിന്റെ നവോത്ഥാനത്തിനും ഭാവി രൂപപ്പെടുത്തുന്നതിനും അയ്യങ്കാളി മുഖ്യ പങ്ക് വഹിച്ചതായി സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. പട്ടികജാതി മോർച്ച തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ജയന്തി സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിനും കാർഷിക മേഖലയുടെ പുരോഗതിയും അയ്യങ്കാളിയുടെ ലക്ഷ്യവും സ്വപ്നമായിരുന്നു. രാജ്യത്തെ ആദ്യത്തെ കാർഷിക വിപ്ലവവും അദ്ദേഹത്തിന്റെ സംഭാവന യായിരുന്നു. എന്നാൽ കേരളം ഭരിച്ച സർക്കാരുകൾ അയ്യങ്കാളിയുടെ സംഭവനകളെ വിസ്മരിച്ചു.
കേരളത്തിൽ പട്ടികജാതി സമൂഹം പുരോഗതി കൈവരിക്കാതിരിക്കുന്നതിന്റെ ഉത്തരവാദി സംസ്ഥാന സർക്കാർ ആണ്. പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങൾ അട്ടിമറിക്കുകയും കവർന്നെടുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഭൂമി, വീട്, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നൽകുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. അയ്യങ്കാളി സ്വീകരിച്ച വിപ്ലവത്തിന്റെ പോരാട്ടപാത സ്വീകരിക്കാൻ കേരളത്തിലെ പട്ടികജാതി സമൂഹം തയ്യാറാകണം എന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു
ഇടതു പക്ഷ ചരിത്രകാരന്മാർ കേരളത്തിന്റെ ചരിത്രത്തെ വികലമാക്കിയിരിക്കുകയാണ് കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിനും ആധുനിക കേരളത്തെ ചിട്ടപ്പെടുത്തിയവർക്ക് ചരിത്രത്തിൽ സ്ഥാനം ലഭിച്ചിട്ടില്ല. കേരളത്തിന്റെ നവോത്ഥാനത്തിന് കാരണക്കാർ ഇടതുപക്ഷ മാണെന്ന് തെറ്റായി വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്.കേരളത്തിന്റെ ചരിത്രത്തിൽ പൊളിച്ചെഴുത്തു അനിവാര്യമാണ്. നവോത്ഥാന നായകർക്കു അർഹമായ പരിഗണന നൽകിയാൽ മാത്രമേ ചരിത്രം പൂർണത കൈവരിക്കുവെന്നും ഷാജുമോൻ വട്ടേക്കാട് കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് വി സി ഷാജി അധ്യക്ഷത വഹിച്ചു. ബിജെപി മദ്ധ്യമേഖല സംഘടന സെക്രട്ടറി കെ പി സുരേഷ്, പട്ടികജാതി മോർച്ച റിസർച്ച് പോളിസി സെൽ കൺവീനർ എൻഎം രവി ജില്ലാ ജനറൽ സെക്രട്ടറി മാരായ ഷിജു വി സി. അമ്പാടി. ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ടോണി ചാക്കോളാ എന്നിവർ പ്രസംഗിച്ചു
Comments