തിരുവനന്തപുരം: അത്തം തെളിഞ്ഞതോടെ സംസ്ഥാനത്തെ പൂവ് വിപണിയും ഉണർന്നു. മഹാമാരിക്കാലത്തിന് ശേഷമുള്ള ഓണാഘോഷം ഗംഭീരമാക്കുകയാണ് കച്ചവടക്കാർ. പൂവിന്റെ വരവ് കൂടിയതോടെ ആദ്യദിനങ്ങളിൽ വിലക്കുറവ് ഉണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ചെണ്ടുമല്ലിക്കും അരളിക്കുമൊക്കെയാണ് വിപണിയിൽ ഇക്കുറിയും ഡിമാന്റ്.
തിരുവനന്തപുരം നഗരത്തിലെ പൂക്കളുടെ വിൽപന കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊറോണ മഹാമാരിക്കാലത്ത് മുങ്ങിപ്പോയ ആഘോഷങ്ങളുടെ തിരിച്ച് വരവ് ഗംഭീരമാക്കുകയാണ് ഓരോ ക്ച്ചകവടക്കാരും. മധുര, തമിഴ്‌നാട്, തോവാള, കർണ്ണാടക ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്നുമാണ് കേരളത്തിലേക്കുള്ള പൂവിന്റെ വരവ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും പൂക്കളുടെ വരവ് കൂടിയതിനാൽ വില കുറഞ്ഞിട്ടുണ്ട്. ഇതാണ് ഇത്തവണത്തെ പ്രധാന ആകർഷണമെന്നും കച്ചവടക്കാർ പറയുന്നു. നഷ്ടമായ വരുമാനം ഇക്കുറി തിരിച്ച് പിടിക്കുകയാണ് ഓരോരുത്തരുടേയും ലക്ഷ്യം.
Comments