ഗുവാഹട്ടി: ഇന്ത്യയിൽ ഐഎസ് രൂപീകരിക്കാൻ ശ്രമിച്ച ഭീകരസംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. അൽ ഖ്വയ്ദ, അൻസറുല്ല ബംഗ്ലാ ടീം തുടങ്ങിയ ഭീകരസംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഐഎസ് രൂപീകരിക്കാൻ പദ്ധതിയിട്ട സംഘത്തിനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ഐഎസ് രൂപീകരണം ലക്ഷ്യമിട്ട് തീവ്രവാദ ഫണ്ടിംഗും റിക്രൂട്ട്‌മെന്റും നടത്തി വരികയായിരുന്നു ഇവർ. ഇതിനിടയിൽ അസമിൽ വെച്ച് സംഘം സുരക്ഷാസേന പിടിരൂടുകയായിരുന്നു. ബംഗ്ലാദേശ് പൗരനാ. സൈഫുൾ ഇസ്ലാം എന്ന മുഹമ്മദ് സുമോന്റെ നേതൃത്വത്തിലാണ് സംഘം ഭീകരപ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
പിടിയിലായ ഭീകരരിൽ 6 പേർ അസമിലെ ബാർപേട്ട സ്വദേശികളും ഒരാൾ ത്രിപുര സ്വദേശിയുമാണ്. അസമിൽ മദ്രസ അദ്ധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ് സുമോൻ. 2019 ലാണ് ഇയാൾ പശ്ചിമബംഗാൾ വഴി അസമിലേക്ക് കടന്നത്. മദ്രസയിലെ അറബി അദ്ധ്യാപകനെന്ന മറവിലാണ് ഇയാൾ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഖൈറുൾ ഇസ്ലാം, ബാദ്ഷാ സുലൈമാൻ, നൗഷാദ് അലി, മാമുനൂർ റഷീദ്, ഇമ്രാൻ ഹസൻ, മുക്ബുൾ ഹുസൈൻ, മുഫ്തി സുലൈമാൻ എന്നിവരാണ് മറ്റ് ഭീകരർ.
Comments