ദിസ്പൂർ: മദ്രസകൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി സർക്കാരിന് വിവരം ലഭിച്ചാൽ അത്തരത്തിലുള്ള കെട്ടിടങ്ങൾ തകർക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ബിമന്ത ബിശ്വ ശർമ. ജിഹാദി പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച മദ്രസ കെട്ടിട മാനദണ്ഡങ്ങൾ ലംഘിച്ചതിന് അധികൃതർ തകർത്തിരുന്നു.ബോംഗൈഗാവ് ജില്ലയിലെ മദ്രസയാണ് തകർത്തത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മദ്രസകൾ തകർക്കാനല്ല ഭരണകൂടം ശ്രമിക്കുന്നതെന്നും ഭീകര പ്രവർത്തനങ്ങൾ തടയുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭീകര സംഘടനയായ അൽഖ്വയ്ദ ഭീകരർക്ക് സഹായം നൽകിയതിനും മദ്രസയ്ക്ക ബന്ധമുള്ളതിനാലുമാണ് ബോംഗൈഗാവിലെ മദ്രസ തകർത്തത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖ്വയ്ദയുമായും അൻസറുൾ ബംഗ്ലാ ടീമുമായും ബന്ധമുള്ള അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.നാല് വർഷമായി ഭീകരർക്ക് അനധികൃതമായി അഭയം നൽകിയ മറ്റൊരു മദ്രസ യും നേരത്തെ സർക്കാർ പൊളിച്ചിരുന്നു.
കഴിഞ്ഞയാഴ്ച മദ്രസയിലെ അധ്യാപകനെ ഗോൾപാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.ഭീകര സംഘടനകൾക്ക് സഹായം നൽകുന്ന നിരവധി കെട്ടിങ്ങൾ അടുത്തിടെ തകർത്തിരുന്നു. സംസ്ഥാനം ജിഹാദി പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ജിഹാദി പ്രവർത്തനങ്ങളുമായി ബന്ധമുള്ള 40-ലധികം പേർ ഈ വർഷം മാർച്ച് മുതൽ അറസ്റ്റിലായിട്ടുള്ളതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
Comments