ഭോപ്പാൽ: റോഹിങ്ക്യൻ പെൺകുട്ടികളെ മനുഷ്യക്കടത്ത് നടത്താനുള്ള ശ്രമം തകർത്ത് ആർപിഎഫ് ഉദ്യോഗസ്ഥർ. ആറ് റോഹിങ്ക്യൻ പെൺകുട്ടികളെ സെക്സ്റാക്കറ്റിന്റെ ഭാഗമായി ഡൽഹിയിലേക്ക് കടത്താനുള്ള ശ്രമമാണ് ആർപിഎഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിഷ്ഫലമാക്കിയത്.ബീഹാറിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന പെൺകുട്ടികളെയാണ് സെക്സ്റാക്കറ്റിനായി കടത്താൻ ശ്രമിച്ചത്.
കതിഹാറിൽ നിന്നാണ് പെൺകുട്ടികളെ രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥരും പ്രദേശവാസികളായ രണ്ടുപേരും ചേർന്ന് രക്ഷപ്പെടുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായിട്ടുണ്ട്. ട്രെയിനിൽ മനുഷ്യക്കടത്തിന് ശ്രമിച്ച റോഹിങ്ക്യൻ കുടിയേറ്റക്കാരനായ മുഹമ്മദ് ഇഹ്സാനുൽ ഹഖ് ആണ് വലയിലായത്.
ഗുവാഹട്ടിയിൽ നിന്ന് പെൺകുട്ടികളെ ഡൽഹിയിലെത്തിക്കാനാണ് നിർദ്ദേശം ലഭിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. 12,000 രൂപ പ്രതിഫലത്തിനാണ് പെൺകുട്ടികളെ ഇയാൾ കടത്തിയിരുന്നത്. റോഹിങ്ക്യൻ പെൺകുട്ടികളെ ഉപയോഗിച്ചുള്ള സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണിയാണ് പിടിയിലായ പ്രതിയെന്ന് പോലീസ് വ്യക്തമാക്കി.
Comments