ജമ്മു: ഗൂൾ പ്രദേശത്തെ പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ സൂത്രധാരന്റെ വെളിപ്പെടുത്തലിൽ റംബാൻ മേഖലയിലെ ജബ്ബാർ വനത്തിൽ നിന്നും ഗ്രനേഡുകൾ പോലീസ് കണ്ടെടുത്തു. കേസിൽ മുഖ്യപ്രതിയായ ഷോകേത് അലി ലൈവാളിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്.
പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇയാൾ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി സമ്മതിച്ചു. സജീവമായ രണ്ട് ഗ്രനേഡുകൾ ജബ്ബാർ വനത്തിൽ ഒളിപ്പിച്ചതായും ലൈവാൾ അറിയിച്ചു. ഇവ സുരക്ഷാ സേനയ്ക്ക് നേരെ പ്രയോഗിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇയാൾ വ്യക്തമാക്കി.
പ്രതിയുടെ സാന്നിധ്യത്തിൽ നടത്തിയ തിരച്ചിലിൽ രണ്ട് ഗ്രനേഡുകൾ കണ്ടെത്തിയതായി എസ്പി മോഹിത ശർമ വ്യക്തമാക്കി. ഓഗ്സറ്റ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Comments