ന്യൂഡൽഹി : ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ കുഞ്ഞ് മരിച്ചാൽ വനിതാ ജീവനക്കാർക്ക് 60 ദിവസത്തെ പ്രത്യേക പ്രസവാവധിക്ക് കേന്ദ്രം അംഗീകാരം നൽകി. കുഞ്ഞ് മരിച്ച് കഴിയുമ്പോൾ ആ മരണം മൂലം അമ്മയ്ക്ക് ഉണ്ടാകുന്ന വൈകാരിക ആഘാതം കണക്കിലെടുത്താണ് പ്രത്യേക പ്രസവാവധി അനുവദിച്ചിരിക്കുന്നത്.
സർവ്വീസിൽ ഇരിക്കുന്ന ജീവനക്കാർ ആരെങ്കിലും കുഞ്ഞ് മരണപ്പെട്ടതിന് ശേഷം അവധി എടുത്തിട്ടില്ലെങ്കിൽ അവർക്ക് മറ്റെതെങ്കിലും അവധിയായി അത് മാറ്റി എടുക്കാം . ഇതിന് മെഡിക്കൽ സർട്ടിഫിക്ക്റ്റ് നിർബന്ധം അല്ല.ഗർഭാവസ്ഥയുടെ 28 ആഴ്ചയിലോ അതിനുശേഷമോ ജീവന്റെ തുടിപ്പുകൾ ഒന്നും ഇല്ലാതെ ജനിക്കുന്ന കുഞ്ഞിനെ മരിച്ചതായി കണക്ക് കൂട്ടാമെന്ന് മന്ത്രാലയം അറിയിച്ചു.
കേന്ദ്ര ഗവൺമെന്റിന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ , രണ്ടിൽ താഴെ കുട്ടികൾ ഉള്ളവർ, സർക്കാർ ആശുപത്രികളിലോ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പദ്ധതിയ്ക്ക് കീഴിൽ വരുന്ന ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രസവം നടത്തുന്നവർ മുതലായവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിന് പുറമെ ആരോഗ്യ പദ്ധതിയ്ക്ക് കീഴിൽ ഇല്ലാത്ത ആശുപത്രികളിൽ അടിയന്തര പ്രസവം നടത്തിയാൽ ഇതിന്റെ സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിലും ആനുകൂല്യം ലഭിക്കും.
Comments