ന്യൂഡൽഹി: 2021 ഡിസംബർ 23-ന് ജില്ലാ കോടതിയിൽ സ്ഫോടനം നടത്തിയ ഭീകരനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. ഭീകര പ്രവർത്തനങ്ങളിൽ സജീവമായ ഹർപ്രീത് സിംഗിനെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പത്ത് ലക്ഷം രൂപയാണ് എൻഐഎ വാഗ്ദാനം നൽകിയിരിക്കുന്നത്.
ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷനുമായി ബന്ധമുള്ളയാളാണ് ഇയാളെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇയാളെ കുറിച്ച് വിവരങ്ങൾ അറിയിക്കാനുള്ള ഫോൺ നമ്പരുകൾ എൻൈഎ പങ്കുവെച്ചിട്ടുണ്ട്.
ഡൽഹിയിലെയും ചണ്ഡീഗഢിലെയും ഓഫീസുകളിലെ ലാൻഡ്ലൈൻ ഫോൺ നമ്പറുകൾക്കൊപ്പം വാട്സ്ആപ്പ് നമ്പറുകളും നൽകി.കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്‌ക്കുന്നതിനുള്ള ഇമെയിൽ വിലാസങ്ങളും എൻഐഎ പങ്കിട്ടു.വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഏജൻസി വ്യക്തമാക്കി.
NIA declares cash reward of Rs 10 lakhs against fugitive terrorist Harpreet Singh
He is wanted by NIA in a case related to a conspiracy hatched by the International Sikh Youth Federation for causing a blast in Ludhiana Court complex in 2021. He is currently in Malaysia: NIA pic.twitter.com/JDFkAQORkz
— ANI (@ANI) September 7, 2022
ജനുവരിയിലാണ് കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തത്.കേസിലെ പ്രധാന പ്രതിയെ ബോർഡർ റേഞ്ചിലെ എസ്ടിഎഫ് സംഘം അറസ്റ്റ് ചെയ്തിരുന്നു.കേന്ദ്ര ഏജൻസിയുമായി ഏകോപിച്ചാണ് പ്രതിയെ പിടികൂടിയത്. മുഖ്യപ്രതി ദിൽബാഗ് സിങ്ങിനെ അമൃത്സറിൽ വെച്ച് മറ്റ് മൂന്ന് കൂട്ടാളികളോടൊപ്പമാണ് എസ്ടിഎഫ് പിടികൂടി. പാക്കിസ്താനിൽ നിന്ന് ഡ്രോണുകൾ വഴി മൂന്ന് ഐഇഡികൾ അയച്ചതായും അതിൽ ഒന്ന് ലുധിയാന സ്ഫോടനത്തിന് ഉപയോഗിച്ചതായും എസ്ടിഎഫ് അറിയിച്ചു.
കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിൽ ആറോളം പേർക്ക് പരിക്കേറ്റിരുന്നു. ഭീകരൻ കോടതിയുടെ ശുചിമുറിയിൽ ബോംബ് സ്ഥാപിക്കുന്നതിനിടെയിലാണ് മുൻ പോലീസ് ഹെഡ് കോൺസ്റ്റബിൾ ഗഗൻദീപ് സിംഗ് കൊല്ലപ്പെട്ടത്.
Comments