ഷാർജ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താൻ-അഫ്ഗാനിസ്ഥാൻ പോരാട്ടം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. എന്നാൽ മൈതാനത്ത നടന്ന പോരിനേക്കാൾ വീറും വാശിയുളളതായിരുന്നു മത്സരശേഷം നടന്ന കൂട്ടത്തല്ല്. അവസാന ഓവറിൽ ബാറ്റുകൊണ്ട നസീം ഷായുടെ നടത്തിയ പ്രകടനമാണ് പാകിസ്താന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ പാകിസ്താൻ, അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് ഏഷ്യാ കപ്പ് ഫൈനലിൽ ഇടം നേടി. ഈ വിജയത്തോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും ടൂർണമെന്റിൽ നിന്ന് പുറത്തായി. പാകിസ്താൻ-അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനകത്ത് ഇരു ടീമുകളിലെയും കളിക്കാരും കാണികളും തമ്മിൽ സംഘർഷമുണ്ടായി.
മത്സരത്തിനുശേഷം ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ തല്ലുകയായിരുന്നു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് കേടുപാടുകൾ വരുത്തുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സ്റ്റേഡിയത്തിനുള്ളിൽ ആരാധകരും മത്സരത്തിനിടെ കളിക്കാർ തമ്മിലുമുണ്ടായ സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ആരാധകരെ കൂടാതെ അഫ്ഗാൻ താരം സീമർ ഫരീദ് അഹമ്മദും, പാകിസ്താന്റെ ആസിഫ് അലിയും തമ്മിൽ ചൂടേറിയ വാക്കുതർക്കം നടന്നു.
ഫരീദ് തന്റെ വിക്കറ്റ് നേട്ടം മുഷ്ടി ചുരുട്ടി ആഘോഷിക്കുന്നതിനിടെ ഡഗൗട്ടിലേക്ക് മടങ്ങുന്ന അലിയും തമ്മിലായിരുന്നു കൈയ്യാങ്കളി. ഇരു കളിക്കാരും തമ്മിൽ ഉന്തും തളളും വാക്കേറ്റവും അരങ്ങേറി. ഒടുവിൽ കളിക്കാരും അമ്പയറും ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്.
Comments