മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ ശവകുടീരം നവീകരിച്ചതിൽ വിവാദം. വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ശവകുടീരം മാർബിളും എൽഇഡി ലൈറ്റുകളും ഉപയോഗിച്ചാണ് നവീകരിച്ചത്. മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സർക്കാരിന്റെ കാലത്താണ് ശവകുടീരം നവീകരിച്ചത്.
2015ൽ തൂക്കിലേറ്റിയ ഭീകരൻ യാക്കൂബ് മേമന്റെ ശവകുടീരം മാർബിളും ലൈറ്റുകളും ഉപയോഗിച്ചാണ് നവീകരിച്ചിരിക്കുന്നത്. വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ബഡാ ഖബർസ്ഥാനിലാണ് യാക്കൂബ് മേമന്റെ ശവകുടീരമുള്ളത്. ആനുമതി കൂടാതെയാണ് വഖഫ് ബോർഡ് ശവകുടീരം നവീകരിച്ചതെന്നതിന്റെ തെളിവുകൾ പുറത്തു വന്നു.
ബിജെപി നേതാവായ .രാം കദം ആണ് ശവകുടീരം നവീകരിച്ചതിന്റെ തെളിവുകൾ പുറത്തുവിട്ടത്. മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സർക്കാരിന്റെ കാലത്താണ് കുടീരം നവീകരിച്ചിരുന്നതെന്നും തീവ്രവാദിയുടെ ശവകുടീരം നവീകരിച്ചതിൽ എന്ത് സന്ദേശമാണ് നൽകുന്നതെന്നും രാം കദം ചോദിച്ചു. സംഭവം വിവാദമായതോടെ ശവകുടീരത്തിലെ ലൈറ്റുകൾ അഴിച്ചു മാറ്റി. 2015 ജൂലൈ 30 ന് നാഗ്പൂർ സെൻട്രൽ ജയിലിൽ ആയിരുന്നു യാക്കൂബ് മേമനെ തൂക്കിലേറ്റിയത്.
Comments