ചണ്ഡീഗഢ്: രാജ്യത്ത് വീണ്ടും ലൗജിഹാദ് വ്യാപിക്കുന്നതായി സംശയം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാൻ നിർബന്ധിച്ച മതതീവ്രവാദി അറസ്റ്റിൽ. ഉത്തരാഖണ്ഡിലാണ് സംഭവം. ഉദ്ധം സിംഗ് നഗർ സ്വദേശിയായ ഷാരൂഖ് എന്ന 24 കാരനാണ് പിടിയിലായത്.
വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ഝാർഖണ്ഡിൽ യുവതിയെ ചുട്ടുകൊന്നത് പോലെ പെട്രോളൊഴിച്ച് കൊല്ലുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്.പിന്നാലെ പെൺകുട്ടി ബഹളം വെച്ചതോടെ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിലേൽപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ വർഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഷാരൂഖ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. രാജ്കുമാർ എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. ഈ വ്യാജപേര് ഉപയോഗിച്ച് ഇയാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹ അഭ്യർത്ഥന നടത്തുകയും ചെയ്തു. എന്നാൽ ഇത് വിസമ്മതിച്ച പെൺകുട്ടി ഷാരൂഖിനോട് അകലം പാലിച്ചു. ഇതിൽ പ്രകോപിതനായ പ്രതി ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു.
Comments