ഹരിയാന: ഗണേശോത്സവം നിമഞ്ജനത്തിന്റെ ഭാഗമായി 6 പേർ വെള്ളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. ഹരിയാനയിലെ മഹേന്ദർഗഡ്, സോനിപത് എന്നി ജില്ലകളിൽ ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നതിനിടെയാണ് 6 പേർ യമുന നദിയിൽ മുങ്ങി മരിച്ചത്.
ഏഴടിയോളം ഉയരമുള്ള വിഗ്രഹം നിമഞ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെ ഒമ്പത് പേർ ഒഴുക്കിൽ പെടുകയായിരുന്നു. കൂടെ ഉള്ളവർ രക്ഷിക്കാൻ നോക്കിയെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ എൻ ഡി ആർ എഫ് സംഘം എത്തി തിരച്ചിൽ നടത്തുകയും മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു.
10 ദിവസം നീണ്ടു നിന്ന ഗണേശോത്സവ പരിപാടിയുടെ സമാപന ദിവസം നൂറ് കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. വിശേഷ ദിവസം നടന്ന ദാരുണ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി സംസ്ഥാനത്തെ മുതിർന്ന രാഷ്‌ട്രീയ സാംസ്കാരിക നേതാക്കൾ രംഗത്തെത്തി.
Comments