റാഞ്ചി: ഛത്തീസ്ഗഡിൽ ഹിന്ദു വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമവുമായി മതതീവ്രവാദികൾ. ഹിന്ദു വിദ്യാർത്ഥിനികളെ സ്‌കൂളിൽ കയറി ഭീഷണിപ്പെടുത്തി. സംഭവത്തിൽ വിദ്യാർത്ഥിനികളുടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഝാർഖണ്ഡിലെ ഒർമാഞ്ചി പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പദേശത്തെ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നേരെയാണ് മതതീവ്രവാദികൾ ഭീഷണി മുഴക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇവരുടെ ശല്യം തുടരുകയാണെന്നാണ് പരാതിയിൽ പറയുന്നത്. പ്രണയിക്കണമെന്ന് ആവശ്യപ്പെട്ടാണ് മതതീവ്രവാദികൾ ഭീഷണി മുഴക്കുന്നതെന്നും പരാതിയിൽ ഉണ്ട്. നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്നും ഇവർ ഭീഷണി മുഴക്കിയിരുന്നു. സംഭവം പുറത്ത് അറിയിച്ചാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഇവർ അദ്ധ്യാപകരെയും മറ്റ് വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് സ്‌കൂളിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഹിന്ദു വിദ്യാർത്ഥിനികളെ മതതീവ്രവാദികൾ കണ്ടത്. തുടർന്ന് ശല്യം ചെയ്യാൻ ആരംഭിക്കുകയായിരുന്നു. പരിപാടി ദിവസം ഇവർ സ്‌കൂളിൽ സംഘർഷമുണ്ടാക്കിയിരുന്നു.
സംഭവത്തിൽ വിദ്യാർത്ഥിനികളുടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് മൂന്ന് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഫിറാദുസ് അൻസാരി, തൗസീഫ് അൻസാരി, സമീൻ അൻസാരി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.
Comments