ലക്‌നൗ: ഉത്തർപ്രദേശിൽ സർക്കാർ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ച മദ്രസയ്‌ക്കെതിരെ നടപടി. മദ്രസ പൊളിച്ചു നീക്കി. അമേഠിയിലെ ബന്ദ- താണ്ട ദേശീയ പാതയ്‌ക്ക് സമീപം പ്രവർത്തിച്ചിരുന്ന മദ്രസയാണ് സർക്കാർ പൊളിച്ചു നീക്കിയത്.
നിലവിൽ അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടെത്തുന്നതിനായുള്ള സർവ്വേ നടപടികൾ സംസ്ഥാനത്ത് സർക്കാർ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് കയ്യേറ്റ ഭൂമിയിലാണ് മദ്രസ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമായത്. ഇതോടെ പൊളിച്ച് നീക്കുകയായിരുന്നു. വൻ പോലീസ് സന്നാഹത്തോടെയാണ് മദ്രസ പൊളിച്ചത്. ഇതിന് പുറമേ ഉടമയ്‌ക്ക് 2.24 ലക്ഷം രൂപ പിഴയും ചുമത്തി.
2009ലാണ് ഭൂമി കയ്യേറി പ്രദേശത്ത് മദ്രസ നിർമ്മിച്ചത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ മതപഠനം നടത്തുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ സാഹചര്യത്തിൽ മദ്രസയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
Comments